മുഖ്യമന്ത്രിയുടെ അഭിമുഖത്തിലെ വിവാദപരാമര്‍ശങ്ങളില്‍ ഹിന്ദു ദിനപത്രം വിശദീകരണം നല്‍കിയത് ഇന്നലെ വൈകിട്ട് നാലിന്. ഇപ്പോള്‍ 28 മണിക്കൂര്‍ പിന്നിട്ടു കഴിഞ്ഞു. മുഖ്യമന്ത്രിയുടെ പി.ആര്‍. ഏജന്‍സി എഴുതി നല്‍കിയ ഭാഗമാണ് വിവാദമായത് എന്ന ഹിന്ദുവിന്റെ വിശദീകരണം ഈ നിമിഷം വരെയും മുഖ്യമന്ത്രിയോ അദ്ദേഹത്തിന്റെ ഓഫിസോ നിഷേധിച്ചിട്ടില്ല. പി.ആര്‍.ഏജന്‍സിയുടെ പ്രതിനിധികളായി വിവാദ അഭിമുഖത്തില്‍ പങ്കെടുത്തവരുടെ പേരുവിവരങ്ങള്‍ അടക്കം മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടും മുഖ്യമന്ത്രിക്കെന്തിന് പി.ആര്‍. എന്ന ചോദ്യവുമായി ഉരുണ്ടുമറിയുകയാണ് സി.പി.എം നേതൃത്വം. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. ഇരട്ടച്ചങ്കോ ഇരട്ടമുഖമോ?

Counter point on CM office pr connection: