എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തില്‍ ഒന്‍പതാം ദിവസം മൗനം വെടിഞ്ഞ് മുഖ്യമന്ത്രി.കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയാണ് വാഗ്ദാനം. സത്യസന്ധരായ ഉദ്യോഗസ്ഥരുടെ ആത്മാഭിമാനം ചോദ്യം ചെയ്യാന്‍ ആരെയും അനുവദിക്കില്ലെന്ന മുന്നറിയിപ്പും. പക്ഷേ അന്വേഷണം മുഖ്യമന്ത്രിയുടെ വാക്കുകളുടെ ശക്തിയിലല്ല. അതു മാത്രമല്ല, മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയാണ് അഴിമതിയും പരിഗണിക്കണം എന്ന വാദത്തിന് പശ്ചാത്തലമൊരുക്കിയതെങ്കില്‍ അങ്ങനെയൊരു പരാതി കിട്ടിയിരുന്നോ എന്നും മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. ആ പരാതി മരണത്തിനു ശേഷം വ്യാജമായി തട്ടിക്കൂട്ടിയതാണെന്ന് ഉറപ്പിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നുമുണ്ട്. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. ആരുടെ ആത്മാഭിമാനമാണ് സംരക്ഷിക്കപ്പെടുന്നത്?