കഴിഞ്ഞ വെള്ളിയാഴ്ച, പുലര്‍ച്ചെ 2.30നോടടുത്ത സമയം.. സ്ഥലം തമിഴ്നാട്ടിലെ മധുക്കര.. ബെംഗളുരുവില്‍നിന്ന് കേരളത്തിലേക്ക് വരികയായിരുന്നു മലയാളികളായ നാല് യുവാക്കള്‍.. മൂന്നു കാറുകളിലെത്തിയ അക്രമിസംഘം മാരകായുധങ്ങളുമായി ഇവരെ ആക്രമിക്കുന്ന ദൃശ്യങ്ങളാണ് കണ്ടത്.. ആരും പകച്ചുപോകുന്ന നിമിഷങ്ങള്‍, ആലോചനയ്ക്ക് പോലും സമയമില്ല, സാഹചര്യത്തിന്‍റെ നടുക്കം, ഒരുപക്ഷെ കൈകാലുകളെ പോലും ചലിപ്പിക്കില്ല. അതെല്ലാം അതിജീവിച്ച് അവിടെനിന്ന് കുതിച്ചുപായാന്‍ അവരെടുത്ത തീരുമാനംകൊണ്ട് മാത്രമായിരിക്കും ഒരുപക്ഷെ അവരെ, പിന്നീട് ജീവനോടെ കാണാന്‍ പോലും ഇടയാക്കിയത്. ഇവര്‍ ഈ സംഭവിച്ചതെല്ലാം ഇവിടെയെത്തി പറഞ്ഞാലും പലരും വിശ്വസിക്കില്ല, ചിലര്‍ പാതി വിശ്വസിക്കും, സംശയങ്ങള്‍ ഈ യുവാക്കള്‍ക്ക് നേരെയും ഉയരും. പക്ഷെ അവിടെ രക്ഷയായത്, എല്ലാം കൃത്യമായി ഒപ്പിയെടുത്ത കാറിലെ ക്യാമറയും. അതുതന്നെയാണ് അക്രമിസംഘത്തെ തിരിച്ചറിയാനും സഹായിച്ചത്. ഹൈവേ കവര്‍ച്ചാസംഘങ്ങള്‍ വീണ്ടും ആശങ്ക സൃഷ്ടിക്കുമ്പോള്‍, അതേക്കുറിച്ചാണ് ഇന്ന് നമ്മള്‍ സംസാരിക്കുന്നത്. 

ENGLISH SUMMARY:

Talking point about coimbatore highway attack case