തൻ്റെ അംഗരക്ഷകർ തള്ളി വീഴ്ത്തിയ ഭിന്നശേഷിക്കാരനായ ആരാധകനെ തെലുങ്ക് സൂപ്പർസ്റ്റാർ നാഗാർജുന നേരില്‍ കണ്ടു. മുംബൈയിൽ 'കുബേര'യുടെ ചിത്രീകരണത്തിലായിരുന്ന നാഗാർജുന ഇന്ന് എയർപോർട്ടിൽ എത്തിയ ഉടനെ തന്നെ ഇയാളെ കാണുകയും അത് തൻ്റെ തെറ്റല്ലെന്ന് പറഞ്ഞു കെട്ടിപ്പിടിക്കുകയമായിരുന്നു. ഭിന്നശേഷിക്കാരനായ ഒരു ചെറുപ്പക്കാരനാണ് സുരക്ഷാ ഉദ്യോഗസ്ഥന്റെ മോശം പെരുമാറ്റത്തിനിരയായത്. ഇതോടെ സോഷ്യല്‍ നാഗാർജുനയ്ക്ക് നേരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു.
രണ്ടുദിവസം മുൻപ് നടന്ന സംഭവത്തിൽ നാഗാർജുന അന്നുതന്നെ ഖേദം പ്രകടിപ്പിച്ചിരുന്നു. വിമാനത്താവളത്തിലൂടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ നടന്നുവരുന്ന നാഗാർജുനെ കണ്ട് കടയിലെ ജീവനക്കാരൻ നടന്റെ അടുത്തേക്ക് ചെല്ലുകയായിരുന്നു. എന്നാൽ, ഇയാളെ നടന്റെ സുരക്ഷാ ഉദ്യോഗസ്ഥൻ ശക്തിയായി തള്ളി മാറ്റുകയായിരുന്നു. വലിയ വീഴ്ചയിൽനിന്ന് കഷ്ടിച്ചാണ് ഇയാൾ രക്ഷപ്പെട്ടത്.
ഈ നടന്നതൊന്നും നാഗാർജുന ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെ നടനെതിരെ വ്യാപകമായ വിമർശനങ്ങളും ഉയർന്നു. തുടർന്ന് ഇതൊരിക്കലും നടക്കരുതായിരുന്നുവെന്നും ആ മാന്യവ്യക്തിയോട് ഞാൻ മാപ്പുചോദിക്കുന്നു. ഭാവിയിൽ ഇങ്ങനെ സംഭവിക്കാതിരിക്കാൻവേണ്ട മുൻകരുതലുകളെടുക്കും”, നാഗാർജുന എക്സ് പ്ലാറ്റ്ഫോമിലൂടെ പ്രതികരിച്ചു.