നിര്‍മാതാവ് പാപ്പരായെങ്കിലും ബോളിവുഡില്‍ എട്ടുനിലയില്‍ പൊട്ടിയ ബഡേ മിയന്‍ ഛോട്ടേ മിയാനിലെ താരങ്ങളെല്ലാം ഹാപ്പിയാണ്. 300 കോടിയിലേറെ മുടക്കി നൂറുകോടിമാത്രം കലക്ഷന്‍ നേടിയ ചിത്രത്തില്‍ ടൈഗര്‍ ഷെറോഫ് വാങ്ങിയത് 165കോടിയെന്ന് പറയാതെ പറയുകയാണ് ചിത്രവുമായി ബന്ധമില്ലെങ്കിലും ബോളിവുഡ് നിര്‍മാതാവായ സുനില്‍ ദര്‍ശന്‍. ബോക്സോഫീസില്‍ കൂപ്പുകുത്തിയ ചിത്രത്തിലെ നായകന്‍ അക്ഷയ്കുമാര്‍ പ്രതിഫലമായി 165കോടി വാങ്ങിയെന്നായിരുന്നു പ്രചാരണം . വാര്‍ത്ത വയറലായപ്പോഴാണ് സുനില്‍ ദര്‍ശന്‍ വിശദീകരണമെത്തിയത്. എത്രപ്രതിഫലം നല്‍കിയെന്ന് പറയാനാവില്ലെന്നും നിങ്ങള്‍ പ്രചരിപ്പിക്കുന്ന സംഖ്യയ്ക്കടുത്ത് ടൈഗര്‍ ഷെറോഫ് വാങ്ങിയിട്ടുണ്ടെന്നുമായിരുന്നു സുനില്‍ ദര്‍ശന്റെ വിശദീകരണം . അങ്ങിനെയെങ്കില്‍ അക്ഷയ്കുമാര്‍ എത്രവാങ്ങിയെന്നാണ് അന്തരീക്ഷത്തില്‍ ഉയരുന്ന ചോദ്യം . അലി അബ്ബാസ് സംവിധാനം ചെയ്ത് പൂജ എന്റര്‍ടൈന്‍മെന്റ് നിര്‍മിച്ച ചിത്രത്തിന്റെ മതിപ്പ് നഷ്ടം 250 കോടി കവിയുമെന്നാണ് കണക്കാക്കുന്നത് .എന്നാല്‍ താരങ്ങള്‍ക്ക് എന്തുനല്‍കിയെന്നതിനെ കുറിച്ച് പൂജ എന്റര്‍ടെയ്ന്‍മെന്റിന് ഇപ്പോഴും മിണ്ടാട്ടമില്ല.
സമീപകാലത്ത് പൂജ എന്‍റര്‍ടെയ്മെന്‍റ് നിർമ്മിച്ച അക്ഷയ്യുടേയും ടൈഗറിന്‍റേയും ചിത്രങ്ങളെല്ലാം വന്‍ പരാജയങ്ങളായിരുന്നു. ടൈഗർ ഷെറോഫ് നായകനായ ഗണപത് അക്ഷയ് കുമാറിന്‍റെ ബെൽ ബോട്ടം, മിഷൻ റാണിഗഞ്ച്, കട്ട്പുട്ലി എന്നിങ്ങനെ പൂജ എന്റര്ടെയ്ന്മെന്റ് നിര്‍മിച്ച ചിത്രങ്ങളെല്ലാം ബോക്സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞു.