ബാലിയില്‍ കുടുംബസമേതം വിനോദയാത്രയ്ക്കെത്തിയ കൃഷ്ണകുമാറിന്‍റെയും കുടുംബത്തിന്‍റെയും ചിത്രങ്ങളും വീഡിയോകളുമാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറും നടന്‍ കൃഷ്ണകുമാറിന്‍റെ മകളുമായ ദിയയ്ക്ക് ഇത് ഹണിമൂണ്‍ യാത്ര കൂടിയാണ്. സുഹൃത്ത് കൂടിയായ അശ്വിന്‍ ഗണേഷാണ് ദിയയുടെ ഭര്‍ത്താവ്. രണ്ടാഴ്ച മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. ദിയയുടെയും അശ്വിന്‍റെയും വിവാഹവാര്‍ത്തകള്‍ ട്രെന്‍ഡിങ് ലിസ്റ്റില്‍ മുന്നിലായിരുന്നു. എന്നാലിപ്പോഴിതാ ബാലിയില്‍ നിന്നും ദിയ യൂട്യൂബില്‍ പങ്കുവച്ച വീഡിയോയാണ് വൈറലാകുന്നത്.
ബാലിയില്‍ എത്തുന്നത് മുതലുളള വിശേഷങ്ങള്‍ ദിയ വിഡിയോയില്‍ പങ്കുവച്ചിട്ടുണ്ട്. ബാലിയിലെ പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ട് ദിയയും സഹോദരിമാരും ഊഞ്ഞാലാടുന്ന ചിത്രങ്ങള്‍ സൈബറിടത്ത് വൈറലാണ്. അതേസമയം ബാലിയിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയ ദിയയും കുടുംബവും മെനു കാര്‍ഡ് നോക്കി ഭക്ഷണത്തിന്‍റെ വിലപറയുന്ന രസകരമായ വീഡിയോ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുകയാണ്. ഫുഡിന്‍റെ വില എങ്ങനെയാണെന്ന് ദിയ ചോദിക്കുമ്പോള്‍ അഹാനയുടെ മറുപടി ഇങ്ങനെ: തൈരിന് 45000, പനീര്‍ ടിക്ക 1,05000, സാമ്പാറിന് 99,000 എന്നായിരുന്നു അഹാനയുടെ മറുപടി.
84 ലക്ഷവുമായാണ് നമ്മള്‍ ഇവിടെയിരിക്കുന്നതെന്ന ദിയയുടെ വാക്കുകളാണ് ഫോളോവേഴ്സിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുകളഞ്ഞത്. പിന്നീടാണ് ഫോളേവേഴ്സില്‍ ചിലര്‍ സംഭവത്തിന്‍റെ നിജസ്ഥിതി മനസിലാക്കിയത്. ബാലിയിലെ ഔദ്യോഗിക കറൻസി ഇന്തോനേഷ്യൻ റുപയ്യയാണ്. ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ കറൻസികളിലൊന്നാണ് റുപയ്യ. ബാലിയിലെ 1 റുപയ്യ ഇന്ത്യന്‍ കറന്‍സിയിലേക്ക് പരിവര്‍ത്തനം ചെയ്യുമ്പോള്‍ 0.0055 രൂപയാണ്. അതായത് അഹാന പറഞ്ഞ പ്രകാരം 45000 റുപയ്യയാണ് തൈരിന്, ഇത് രൂപയിലേക്ക് മാറ്റിയാല്‍ നിലവിലെ വിനിമയ നിരക്ക് അനുസരിച്ച് 247.79 മാത്രമേ ആകുന്നുളളു.
ഭക്ഷണശേഷം ലഭിച്ച ബില്ലിലെ തുകയും ദിയ വിഡിയോയില്‍ കാണിക്കുന്നുണ്ട്. 17,0000 രൂപയാണ് ഭക്ഷണത്തിന്‍റെ ബില്ല്. അതായത് 17,0000 റുപയ്യ രൂപയിലേക്ക് മാറ്റിയാല്‍ ഏകദേശം 9360 രൂപയോളം വരും. ആദ്യം ഈ കണക്കുക്കള്‍ ആരാധകരെ ഞെട്ടിച്ചെങ്കിലും പിന്നീട് കറന്‍സിലെ മാറ്റം കമന്‍റ് രൂപത്തില്‍ വ്യക്തമാക്കി നിരവധി പേര്‍ രംഗത്തെത്തി. ഇതോടെ ബാലിയിലേക്കുളള യാത്ര സാധാരണക്കാരനും സാധ്യമാണെന്ന് മനസിലായെന്ന് ആരാധകരില്‍ ചിലര്‍ അഭിപ്രായപ്പെട്ടു.