File photo: AP

File photo: AP

TOPICS COVERED

ഇന്തൊനേഷ്യയിലെ മക്കസാറില്‍ പെരുമ്പാമ്പിന്‍റെ ഉള്ളില്‍ നിന്നും യുവതിയുടെ മൃതദേഹം കണ്ടെത്തി. കലേംപാങ് ഗ്രാമവാസിയായ ഫരീദയെന്ന 45കാരിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. വീട്ടിലേക്ക് മടങ്ങി വരുന്നതിനിടെയാണ് വ്യാഴാഴ്ച രാത്രിയോടെ നാല് മക്കളുടെ അമ്മയായ ഫരീദയെ കാണാതായത്. ഭര്‍ത്താവും നാട്ടുകാരും ചേര്‍ന്ന് മൂന്ന് ദിവസം നടത്തിയ തിരച്ചിലിനൊടുവിലാണ് ഫരീദയുടെ കൈവശമുണ്ടായിരുന്ന ചില സാധനങ്ങള്‍ കാടിനരികില്‍ നിന്നും കണ്ടെത്തിയത്. 

സംശയം തോന്നിയ ഭര്‍ത്താവ് കൂടുതല്‍ ഉള്ളിലേക്ക് തിരഞ്ഞ് ചെന്നപ്പോള്‍ പെരുമ്പാമ്പിനെ കണ്ടെത്തുകയായിരുന്നു. പാമ്പിന്‍റെ വയര്‍ അസാധാരണമാംവിധം വീര്‍ത്തിരിക്കുന്നതും കണ്ടതോടെ സംശയം ബലപ്പെട്ടു.തുടര്‍ന്ന് പാമ്പിന്‍റെ വയറ് കീറാന്‍ നാട്ടുകാര്‍ തീരുമാനിച്ചു. പാമ്പിന്‍റെ വയറ് കീറിയതും ഫരീദയുടെ തല കണ്ടു. തുടര്‍ന്ന് ഫരീദയുടെ ശവശരീരം മുഴുവനായും പുറത്തെടുത്തു. അഞ്ച് മീറ്ററോളം നീളമുള്ള പെരുമ്പാമ്പാണ് ഫരീദയെ ജീവനോടെ വിഴുങ്ങിയത്.

അത്യപൂര്‍വമായാണ് പെരുമ്പാമ്പ് ആളുകളെ മുഴുവനായും വിഴുങ്ങിക്കൊന്ന സംഭവങ്ങള്‍ ഇന്തൊനേഷ്യയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം എട്ട് മീറ്ററോളം നീളമുള്ള പെരുമ്പാമ്പ് വയലില്‍ വച്ച് കര്‍ഷകനെ വിഴുങ്ങിയ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. സുലവേസിയിലെ മുന നഗരത്തില്‍ 2018 ലും ഒരു സ്ത്രീയെ പെരുമ്പാമ്പ് വിഴുങ്ങിയിരുന്നു. 

ENGLISH SUMMARY:

A woman has been found dead inside the belly of a snake after it swallowed her whole in central Indonesia.