amrutha-suresh-clarify

TOPICS COVERED

നടൻ ബാലയ്ക്കെതിരെ മകളുന്നയിച്ച ആരോപണങ്ങളിൽ വ്യക്തത വരുത്തി ​ഗായിക അമൃത സുരേഷ്. മകളുടെ കാര്യമായതിനാലാണ് സംസാരിക്കുന്നതെന്നും അവൾ സ്വന്തം ഇഷ്ടപ്രകാരം ഇട്ട വിഡിയോയാണെന്നും അമൃത പറഞ്ഞു. മകളെ സൈബർ ബുള്ളിയിങിന് ഇട്ടുകൊടുക്കുന്ന തരത്തിലാണ് ബാല വിഡിയോ ചെയ്ത്. വൃത്തികെട്ട രീതിയിലാണ് കമന്റുകളെന്നും അമൃത വിഡിയോയിൽ പറഞ്ഞു. ബാലയുമായുള്ള ജീവിതത്തെയും ​ഗോപി സുന്ദറുമായുള്ള ബന്ധത്തെ പറ്റിയും അര മണിക്കൂറുള്ള വിഡിയോയിൽ അമൃത സംസാരിക്കുന്നുണ്ട്. 

Also Read: 'അനുഭവിച്ചതിൽ വച്ച് ഏറ്റവും വലിയ വേദന'; മകളുടെ വിഡിയോയ്ക്ക് ബാലയുടെ പ്രതികരണം

മകളുടെ കാര്യമായതു കൊണ്ട് പ്രതികരിക്കുന്നു

 

വെളുപ്പിന് അഞ്ചരയ്ക്കാണ് വിഡിയോ ഷൂട്ട് ചെയ്തതെന്നാണ് അമൃത സുരേഷ് പറയുന്നത്. ഇന്നലെത്തെ സംഭവത്തിന് ശേഷം കുടുംബത്തിൽ ആരും ഉറങ്ങിയിട്ടില്ലെന്നും അമൃത പറഞ്ഞു. '14 വർഷമായി ഞാൻ മിണ്ടാതിരിക്കുകയാണ്. എന്റെ സൈലൻസ് എന്നെ വെറുക്കാനുള്ള കാരണമായി. കോവിഡ് വന്നിട്ട് പാപ്പുവിനെ ഡോക്ടറെ കാണിച്ചില്ല എന്ന ഫേക്ക് ന്യൂസിലാണ് ആദ്യമായി പ്രതികരിച്ചത്. ഇന്ന് വീണ്ടും പാപ്പുവിലേക്ക് എത്തിയത് കൊണ്ടാണ് വീണ്ടും സംസാരിക്കുന്നത്' അമൃതയുടെ വാക്കുകൾ‌. 

മകളുടെ വിഡിയോ അവൾ ചെയ്തത്

മമ്മി എന്താണ് മിണ്ടാത്തത് എന്ന് മകളാണ് ചോദിച്ചത്. ഞാൻ പറയാം, എനിക്കൊരു വിഡിയോ ചെയ്യണം ഞാൻ പറഞ്ഞാൽ വിശ്വസിക്കും എന്ന് പറഞ്ഞാണ് മകൾ വിഡിയോ പോസ്റ്റ് ചെയ്തതെന്നും അമൃത സുരേഷ് പറയുന്നു.  'എന്താണ് പറയാൻ പോകുന്നത് എന്ന് എനിക്ക് അറിയില്ലായിരുന്നു. 12 വർഷം കുട്ടി സർവതും കണ്ടു, അത്രയും വിഷമിച്ചാണ് ആ കുഞ്ഞ് സംസാരിച്ചത്. അതിന് ശേഷം പാപ്പുവിനെ സൈബർ ബുള്ളിയിങിന് ഇട്ടുകൊടുക്കുന്ന തരത്തിൽ മറ്റൊരു വിഡിയോ ഇറക്കുകയായിരുന്നു' അമൃത വിഡിയോയിൽ പറയുന്നു. 

'കുട്ടിയെ പറ്റി കള്ളി, അഹങ്കാരി എന്ന് മലയാളികൾ കമൻറിട്ടു. അമ്മയെന്ന നിലയ്ക്ക് ചിന്തിക്കാൻ പറ്റാത്ത കാര്യമാണ്. മമ്മി പറഞ്ഞ് ചെയ്പ്പിച്ചു എന്നാണ് പറയുന്നത്. ഇന്നിത് കുട്ടികൾക്കിടയിൽ സംസാരിക്കുന്ന വിഷയമായി. അവൾ ഉത്തരം പറേണ്ട അവസ്ഥയായി' അമൃത പറഞ്ഞു.  

Also Read: മദ്യപിച്ച് ചില്ല് കുപ്പി മുഖത്തേക്ക് എറിയാന്‍ ശ്രമിച്ചു; എനിക്ക് അച്ഛന്‍റെ മുഖം കാണേണ്ട; ബാലക്കെതിരെ മകള്‍

കുട്ടി പറഞ്ഞത് ഈ കാര്യം 

'18-ാം വയസിൽ ഒരാളെ ഇഷ്ടപ്പെട്ടു അയാളെ തന്നെ കല്യാണം കഴിച്ചു. അച്ഛനും അമ്മയും എതിർത്ത കല്യാണമാണ്.  ഓരോ സമയം ചോരതുപ്പി കിടന്നപ്പോഴും വീട്ടിൽ പറഞ്ഞില്ല. മകളും അനുഭവിക്കേണ്ടി വരുമെന്ന അവസ്ഥയിലാണ് ഞാൻ മകളെയും കൊണ്ട് രക്ഷപ്പെടുന്നത്. കുട്ടിയെ എടുത്ത് ഓടിയപ്പോഴാണ് കുപ്പി വരുന്നതും അവളെ മാറ്റുന്നതും കുപ്പി ചുമരിൽ തട്ടിപൊട്ടുന്നതും'. 

ആരും എൻറെ കൂടെ നിന്നില്ല

ഒരാൾ കള്ള് കുടിച്ച് ലിവർ പോയപ്പോൾ എല്ലാവരും പ്രാർഥിച്ചു. എന്നാൽ എന്റെ കൂടെ ആരും ഉണ്ടായില്ല. പലരും വൃത്തികെട്ട രീതിയിലാണ് എന്നെ പറ്റി പറയുന്നത്. ഒരു ബന്ധത്തിൽ നിന്ന് മാറിയതിനാണ് ഇത്. 14 വർഷത്തിന് ശേഷം എനിക്ക് ലൈഫ് ഉണ്ടാകരുതെന്നാണോ എന്നും അമൃത ചോദിച്ചു. 

'14 വർഷത്തിന് ശേഷം മറ്റൊരു ബന്ധത്തിലേക്ക് പോയപ്പോൾ നിങ്ങളെ എല്ലാവരെയും അറിയിച്ചു. ഞങ്ങൾക്ക് ഇടയിൽ ഒരുപാട് കണക്ഷനുണ്ടായിരുന്നു. ഇടയിൽ സംഗീതമുണ്ടായിരുന്നു. ഒരു റിലേഷൻഷിപ്പിൽ പോകുമ്പോൾ അത് നന്നാകണമേ എന്നേ പ്രാർത്ഥിച്ചൊള്ളൂ. വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് പോകാൻ സാധിക്കില്ല എന്നവസ്ഥയിൽ രണ്ടുപേരും ഒന്നിച്ചെടുത്ത തീരുമാനമായിരുന്നു അത്. മകളെ ഉപേക്ഷിച്ചു എന്നൊല്ലാമാണ് പലരും പറഞ്ഞത്. 14 വർഷത്തിന് ശേഷം എനിക്ക് ലൈഫ് ഉണ്ടാകരുത് എന്നാണോ?' ​ഗോപി സുന്ദറുമായുള്ള ബന്ധത്തെ പറ്റി അമൃത പറയുന്നു. 

ENGLISH SUMMARY:

Amritha Suresh clarifies daughter's allegations against Bala.