തമിഴ് സിനിമകളിലൂടെ ശ്രദ്ധേയയായ മലയാളി താരം ഓവിയയുടേതെന്ന പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സ്വകാര്യ വിഡിയോയ്ക്കെതിരെ പ്രതികരിച്ച് താരം. 17 സെക്കന്‍റ് ദൈര്‍ഘ്യമുള്ള വിഡിയോയാണ് എക്സ് പ്ലാറ്റ്ഫോമിലൂടെ പ്രചരിക്കുന്നത്. ഇതിനെ സംബന്ധിച്ച് തന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് കീഴില്‍ വന്ന കമന്‍റിനോടായിരുന്നു താരം പ്രതികരിച്ചത്. ‘17 സെക്കൻഡുള്ള വിഡിയോ ഒരെണ്ണം വന്നിട്ടുണ്ട് മാഡം’ എന്ന പ്രേക്ഷകന്റെ കമന്റിന് 'ആസ്വദിക്കൂ' എന്നായിരുന്നു മറുപടി. വിഡിയോ ദൈർഘ്യം കുറഞ്ഞുവെന്നുമുള്ള കമന്റിന് 'അടുത്ത തവണ ആകട്ടെ' എന്നായിരുന്നു നടിയുടെ മറുപടി.

വിഡിയോ പ്രചരിച്ചതിന് പിന്നാലെ താരത്തിന് നേരെ വ്യാപക സൈബര്‍ ആക്രമണമാണ് നടക്കുന്നത്. എന്നാല്‍ എ.ഐ ഡീപ്പ് ഫേക്ക് വിഡിയോ ആണ് പ്രചരിക്കുന്നതെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. എന്നാല്‍ വിഡിയോ വ്യാജമല്ലെന്നും താരത്തിന്‍റെ കയ്യിലെ ടാറ്റുവാണ് അതിന് തെളിവെന്നുമാണ് മറ്റൊരു വിഭാഗത്തിന്‍റെ കണ്ടെത്തല്‍. ഇതിന് മുന്‍പ്  മറ്റ് പല താരങ്ങളുടെയും എഐ ഡീപ്പ് ഫേക്ക് വിഡിയോ പ്രചരിച്ചിരുന്നു. 

തമിഴ് സിനിമകളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും ശ്രദ്ധേയയായ ഓവിയ തൃശ്ശൂര്‍ സ്വദേശിയാണ്. പൃഥ്വിരാജ് നായകനായി 2007-ല്‍ പുറത്തിറങ്ങിയ കംഗാരു എന്ന മലയാളചിത്രത്തിലൂടെയായിരുന്നു ഓവിയയുടെ സിനിമയിലെ അരങ്ങേറ്റം. പിന്നിട് തമിഴിലേക്ക് ചുവടുമാറ്റിയ താരം ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയയാകുന്നത്.

ENGLISH SUMMARY:

Oviya reacts to comment about her private video