ബ്രിട്ടനിലെ തിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി അധികാരത്തിലേക്കെന്ന് ആദ്യഫല സൂചനകള്‍. റിഷി സുനക്കിന്‍റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയെന്ന് എക്സിറ്റ് പോളുകള്‍. 14 വര്‍ഷം നീണ്ട കണ്‍സര്‍വേറ്റീവ് ഭരണം അവസാനിക്കുമെന്നും 650 അംഗ പാര്‍ലമെന്‍റില്‍ 410 സീറ്റുകള്‍ ലേബര്‍ പാര്‍ട്ടി നേടുമെന്നുമാണ് എക്സിറ്റ് പോള്‍ പ്രവചനം.