പ്രതീകാത്മക ചിത്രം

TOPICS COVERED

കുളിക്കാനായി പുഴയിലിറങ്ങിയ അമ്പത്തിനാലുകാരിയെ മുതല കൊന്നു തിന്നു. ഇന്തോനേഷ്യയിലെ മലുകു ദ്വീപിലെ വാലി ഗ്രാമവാസിയായ ഹാലിമ രഹക്ബുവയാണ് മുതലയ്ക്കിരയായിത്. ചൊവ്വാഴ്ച കുളിക്കാനായി നദിയിലിറങ്ങിയ ഇവരെ നീന്തുന്നതിനിടെ മുതല പിടികൂടുകയായിരുന്നു. ഹാലിമ മടങ്ങിയെത്താത്തിനെ തുടര്‍ന്ന് ബന്ധുക്കളും സുഹൃത്തുകളും ചേര്‍ന്ന് തിരച്ചിനിടെ പാദരക്ഷയും ശരീരഭാഗങ്ങളും പുഴക്കരയില്‍ കണ്ടെത്തി.

ഗ്രാമത്തിലുള്ളവര്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് പൊലീസെത്തിയാണ് മുതലയെ പിടികൂടിയത്. തുടര്‍ന്ന് മുതലയെ കൊന്ന് വയറുകീറി ഹാലിമയുടെ ശരീരഭാഗങ്ങള്‍ പുറത്തെടുത്തു. ഏകദേശം 12 അടിയോളം നീളം മുതലയ്ക്കുണ്ടായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. മുതലകളുടെ ആവാസകേന്ദ്രമെന്ന് തന്നെ വിശേഷിപ്പിക്കാവുന്ന  ഇന്തോനേഷ്യയില്‍ മനുഷ്യര്‍ ആക്രമിക്കപ്പെടുന്നതും പതിവാണ്.

കഴിഞ്ഞ ഞായറാഴ്ച സുമാത്രയ്ക്ക് സമീപം 63 കാരനായ തൊഴിലാളിയേയും മുതല കൊന്നിരുന്നു. 2018ല്‍ ഇത്തരത്തില്‍ ഒരാള്‍ മുതലകളുടെ ആക്രമണത്തില്‍ മരിച്ചതിനെ തുടര്‍ന്ന് പാപുവയിൽ 300-ഓളം മുതലകളെ നാട്ടുകാര്‍ കൊന്നൊടുക്കി. 2019-ൽ ഒരു ശാസ്ത്രജ്ഞനയും മുതല കൊന്നു തിന്നിരുന്നു.

ENGLISH SUMMARY:

54-year-old woman was killed and eaten by a crocodile while she was bathing in a river in Indonesia.