അസംസ്കൃത എണ്ണവില ബാരലിന് 130 ഡോളര്‍ കടന്നു. 2008നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. റഷ്യ–യുക്രെയ്ന്‍ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തിലാണ് വില ഉയരുന്നത്. ജനുവരി ഒന്നിന് ക്രൂഡ് ഒായില്‍ വില ബാരലിന് 89 ഡോളറായിരുന്നു. വില 100 ഡോളര്‍ കടന്നത് ഫെബ്രുവരി 22നാണ്. യുദ്ധം തുടങ്ങിയത് 24നാണ്. ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില നാളെ ഉയരാന്‍ സാധ്യത.