കോട്ടയം കടുത്തുരുത്തിയിൽ സുഹൃത്തായ യുവാവ് സമൂഹമാധ്യമങ്ങളിൽ അപമാനിച്ചതിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തു. കോട്ടയം കോതനല്ലൂർ സ്വദേശിനി ആതിരയാണ് ആത്മഹത്യ ചെയ്തത്. ആതിരയുടെ സുഹൃത്ത് അരുൺ വിദ്യാധരനെതിരെ കടുത്തുരുത്തി പൊലീസ് കേസെടുത്തു

 

പുലർച്ചെയാണ് കടുത്തുരുത്തി കോതനല്ലൂരിലെ വീടിനുള്ളിൽ 26 വയസ്സുകാരിയായ ആതിരയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മുൻ സുഹൃത്തായ ഞീഴൂർ സ്വദേശി  അരുൺ വിദ്യാധരൻ സമൂഹമാധ്യമങ്ങളിൽ തുടർച്ചയായി അപമാനിച്ചതിനെ തുടർന്ന് ദിവസങ്ങളായി അസ്വസ്ഥയായിരുന്നു ആതിര.വ്യക്തിഹത്യയ്ക്കെതിരെ ഇന്നലെ വൈകിട്ട് ആതിര കടുത്തുരുത്തി പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.  

 

കൊല്ലം സ്വദേശിയായ നോർത്ത് ഈസ്റ്റ് കേഡർ ഐ എ എസ് ഉദ്യോഗസ്ഥന്റെ  ഭാര്യാ സഹോദരിയാണ് മരിച്ച ആതിര. ഐ എ എസ് ഉദ്യോഗസ്ഥനെതിരെയും അരുൺ വിദ്യാധരൻ ഫെയ്സ്ബുക്കിൽ മോശം കുറിപ്പുകൾ ഇട്ടിരുന്നു. ആതിരയുടെ ആത്മഹത്യയ്ക്കു പിന്നാലെ അരുൺ വിദ്യാധരനെതിരെ പൊലീസ് ആത്മഹത്യ പ്രേരണയ്ക്ക് കേസെടുത്തു. ഒളിവിൽ കഴിയുന്ന അരുണിനായി  അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു

 

young woman commits suicide; Case against friend