vinayakanpolicenew-22

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ  അധിക്ഷേപിച്ച  കേസിൽ നടൻ വിനായകനെ പൊലീസ് ചോദ്യം ചെയ്തു. വിനായകന്റെ ഫോൺ പിടിച്ചെടുത്ത പൊലീസ് ഫോറൻസിക് പരിശോധനക്കയച്ചു. വീഡിയോ ഉമ്മൻചാണ്ടിയെ അവഹേളിക്കാനായിരുന്നില്ലെന്ന് വിനായകൻ മൊഴി നൽകി. 

 

നോർത്ത് പൊലീസ് ഉച്ചയോടെ കലൂരിലെ വീട്ടിലെത്തിയാണ് വിനായകനെ ചോദ്യം ചെയ്‍തത്. വിനായകനോട്‌ ചോദ്യംചെയ്യലിന് കഴിഞ്ഞ ദിവസം പൊലീസ് ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ല. തുടർന്നാണ് പൊലീസ് വീട്ടിലെത്തിയത്. കുറ്റം സമ്മതിച്ച വിനായകൻ വീഡിയോ ഉമ്മൻചാണ്ടിയെ അവഹേളിക്കാനായിരുന്നില്ലെന്നു മൊഴി നൽകി . പെട്ടെന്നുള്ള പ്രകോപനത്തിൽ സംഭവിച്ചതാണെന്നും വിശദീകരണം. മൊഴി രേഖപ്പെടുത്തിയ പൊലീസ്  കൂടുതൽപരിശോധനകൾക്കായി വിനായകന്റെ ഫോൺ പിടിച്ചെടുത്തു. പൊലീസ് ആവശ്യപ്പെടുന്ന സമയത്ത് ഹാജരാകണമെന്ന്ആവശ്യപ്പെട്ട് നോട്ടീസ് നൽകി. അന്വേഷണം പൂർത്തിയാക്കിയെന്നും റിപ്പോർട്ട് വൈകാതെ കോടതിയിൽ സമർപ്പിക്കുമെന്നും പൊലീസ് അറിയിച്ചു. 

 

വിലാപയാത്രയുമായി ബന്ധപ്പെട്ട്ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ചെന്ന പരാതിയിൽ കലാപത്തിനും മൃതദേഹത്തെ അപമാനിച്ചതിനുള്ള വകുപ്പുകൾപ്രകാരമാണ് കേസെടുത്തിരുന്നത്. വീട് ആക്രമിച്ചെന്ന പരാതി പിൻവലിക്കുകയാണെന്നും വിനായകൻ പൊലീസിനെ അറിയിച്ചു. തനിക്കെതിരെ കേസെടുക്കരുതെന്ന ഉമ്മൻ ചാണ്ടിയുടെ കുടുംബം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് തീരുമാനമെന്നും  വിനായകൻ പൊലീസിനോട് പറ‍ഞ്ഞു. 

 

 

police questions actor vinayakan