• ബലോന്‍ ദ് ഓര്‍ പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കൂടിയ താരം
  • ഏര്‍ളിംഗ് ഹാലന്‍ഡ് ടോപ് സ്കോറര്‍
  • എമിലിയാനോ മാര്‍ട്ടിനസ് മികച്ച ഗോള്‍ കീപ്പര്‍

ലയണല്‍ മെസിക്ക്  എട്ടാം തവണയും  ബലോന്‍ ദ് ഓര്‍ പുരസ്കാരം. ലോകകപ്പില്‍ അര്‍ജന്റീനയെ ജേതാക്കളാക്കിയത് നേട്ടത്തിന് കാരണമായി. കഴിഞ്ഞ സീസണില്‍ മെസ്സി 41 ഗോളുകളും 26 അസിസറ്റും നേടിയാണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ബലോന്‍ ദ് ഓര്‍ പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കൂടിയ താരമാണ് മെസി. ഏര്‍ലിങ് ഹാലന്‍ഡിനെ മറികടന്നാണ് മെസിയുടെ ഈ നേട്ടം.കൂടുതല്‍ ഗോള്‍നേടിയ താരത്തിനുള്ള പുരസ്കാരം ഹാലന്‍ഡ് സ്വന്തമാക്കി. 56 ഗോളുമായി ഹാലന്‍ഡ് ടോപ് സ്കോററായി.വനിതാ ബലോന്‍ ദ് ഓര്‍ പുരസ്കാരം ഐറ്റാന ബോണ്‍മറ്റി സ്വന്തമാക്കി. അര്‍ജന്റീനിയന്‍ താരം എമിലിയാനോ മാര്‍ട്ടിനസാണ് മികച്ച ഗോള്‍കീപ്പര്‍.ലോകകപ്പിലെ മാര്‍ട്ടിനസിന്റെ പ്രകടനമാണ് നേട്ടത്തിലെത്തിച്ചത്. മികച്ച പുരുഷ ടീമിനുള്ള പുരസ്കാരം രണ്ടാം തവണയും മാഞ്ചസ്റ്റര്‍ സിറ്റിക്കാണ്. 

വനിതാ ബലോന്‍ ദ് ഓര്‍ പുരസ്കാരം നേടിയ ഐറ്റാന ബോണ്‍മറ്റി

മികച്ച ഗോള്‍ കീപ്പറായ എമിലിയാനോ മാര്‍ട്ടിനസും (ഇടത്) ടോപ് സ്കോറര്‍ ഏര്‍ലിങ് ഹാലന്‍ഡും

 

Lionel Messi wins his eighth Ballon d'Or 

 

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.