nirmala-sitharaman-2

സാമ്പത്തിക പ്രതിസന്ധിയില്‍ കേരളത്തിന്റെ ധനകാര്യമാനേജ്മെന്‍റിന്‍റെ പിടുപ്പുകേടെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ . ധനകാര്യകമ്മീഷന്‍ നിര്‍ദേശിച്ചതിനേക്കാള്‍ കൂടുതല്‍ പണം നല്‍കിയിട്ടുണ്ടെന്നും കടമെടുപ്പ് പരിധി ഉയര്‍ത്താവില്ലെന്നും എജി മുഖേന ധനകാര്യമന്ത്രാലയം സമര്‍പിച്ച കുറിപ്പില്‍ പറയുന്നു. സംസ്ഥാന ബജറ്റ് നാളെ അവതരിപ്പിക്കാനിരിക്കെയാണ് കേരളത്തെ പഴിചാരിയുള്ള 46 േപജുള്ള  കേന്ദ്രത്തിന്‍റെ കുറിപ്പ്

 

പഞ്ചാബിനും ബംഗാളിനുമൊപ്പം രാജ്യത്തെ ഏറ്റവും മോശം ധനകാര്യമാനേജ്മെന്‍റുള്ള സംസ്ഥാനമാണ് കേരളമമെന്ന ആമുഖത്തോടെയാണ് സംസ്ഥാനത്തിന്‍റെ വീഴ്ചകള്‍ കേന്ദ്രസര്‍ക്കാര്‍ തുറന്നുകാട്ടുന്നത്  .  കേരളത്തിന്‍റെ സാമ്പത്തിക പ്രതിസന്ധിയെപ്പറ്റി കേന്ദ്രസര്‍ക്കാരിന് സംശയമില്ലെങ്കിലും അതിന്‍റെ ഉത്തരവാദി കേന്ദ്രസര്‍ക്കാരല്ല.   2018–2019ല്‍ കടമെടുപ്പ്  ജിഡിപിയുടെ 31 ശതമാനമായിരുന്നെങ്കില്‍ 2021–22 ല്‍ 39 ശതമാനമായി ഉയര്‍ന്നെന്ന് കുറ്റപ്പെടുത്തുന്നു.  സംസ്ഥാനങ്ങളുടെ റവന്യൂ ചിലവ് 74 ശതമാനത്തില്‍ നിന്നും 82 ശതമാനമായെന്നു കേന്ദ്രസര്‍ക്കാര്‍ പറയുന്നു. റവന്യൂ കമ്മി 3.17 ശതമാനമായി വര്‍ധിച്ചു. സംസ്ഥാനങ്ങളുടെ ധനകമ്മി ശരാശരി 2.8 ശതമാനമാണെങ്കില്‍ കേരളത്തിന്‍റേത് 4.94 ശതമാനമാണ്. 

 

പലിശ 10 ശതമാനത്തില്‍ താഴെയാവണമെന്ന് 14 ആം ധനകാര്യകമ്മീഷന്‍ നിര്‍ദേശിച്ചിട്ടും കേരളത്തിന്‍റെ പലിശയടവ് 19 ശതമാണ്. മൂലധന ചെലവ് കുറഞ്ഞ സംസ്ഥമായിട്ടും ഏറ്റവും ഉയര്‍ന്ന് കടമുള്ള അഞ്ചു സംസ്ഥാനങ്ങളിലൊന്നായി കേരളം മാറിയെന്നും കേന്ദ്രത്തിന്‍റെ കുറ്റപ്പെടുത്തല്‍. ബജറ്റിന് പുറത്തുള്ള കടമെടുപ്പ് സംസ്ഥാനിത്തെ തിരിച്ചടവിന് ശേഷയില്ലാത്ത വലിയ കടത്തിലേക്ക് കൊണ്ടുപോകുന്നു. 

 

കേന്ദ്രം നല്‍കേണ്ട നികുതി വരുമാനവും , ജി എസ് ടി നഷ്ടപരിഹാരവും  കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്കുള്ള പണവും നല്‍കിയിട്ടുണ്ട് . ഇതിനെല്ലാം പുറമേ ഊര്‍ജമേഖലയിലേക്ക് നാലായിരം കോടി കഴിഞ്ഞ രണ്ടു സാമ്പത്തിക വര്‍ഷവും നല്‍കി. ഇതെല്ലാമായിട്ടും മോശം ധനകാര്യമാനേജ്മെന്‍റ് കാരണം കടത്തില്‍ നിന്ന് കടത്തിലേക്ക് നീങ്ങുന്നു . ഇതിന്‍റെ  ഉത്തരവാദിത്വം കേരളത്തിന് മാത്രമാണെന്നും ധനകാര്യമന്ത്രാലയം സുപ്രീംകോടതിയെ അറിയിച്ചു