വിവാഹത്തില്‍ നിന്ന് കുടുംബം പിന്മാറിയതിന്റെ പകയില്‍ പത്താം ക്ലാസുകാരിയെ യുവാവ് കഴുത്തറുത്ത് കൊന്നു. കര്‍ണാടകയിലെ മടിക്കേരിയിലാണ് സംഭവം. മീന എന്ന പതിനഞ്ചുകാരിയാണ് കൊല്ലപ്പെട്ടത്. 

മീനയുടെ പത്താം ക്ലാസ് ഫലം വന്നതിന് പിന്നാലെയാണ് കൊലപാതകം. വീടിനുള്ളില്‍ നിന്ന് പുറത്തേക്ക് വലിച്ചിട്ടതിന് ശേഷം മാതാപിതാക്കളുടെ കണ്‍മുന്‍പില്‍ വെച്ചാണ് കൊലപാതകം നടന്നത്. 32കാരനായ യുവാവ് കൃത്യം നടത്തിയതിന് പിന്നാലെ രക്ഷപെട്ടു. 

ഇയാളുമായി പെണ്‍കുട്ടിയുടെ വിവാഹ നിശ്ചയം വീട്ടുകാര്‍ നടത്തിയിരുന്നതായി പൊലീസ് പറയുന്നു. ശൈശവ വിവാഹത്തിന് എതിരെ ചിലര്‍ ചൈല്‍ഡ് ഹെല്‍പ്പ് ലൈനില്‍ വിവരം അറിയിച്ചു. ഇതേ തുടര്‍ന്ന് സാമൂഹിക ക്ഷേമ വകുപ്പ് അധികൃതര്‍ വീട്ടിലെത്തി പെണ്‍കുട്ടിയുടെ മാതാപിതാക്കളുമായി സംസാരിച്ചു. 18 വയസ് തികയുമ്പോഴെ വിവാഹം നടത്താന്‍ സാധിക്കുകയുള്ളെന്ന് മാതാപിതാക്കളെ അധികൃതര്‍ ബോധ്യപ്പെടുത്തി. ഇതോടെയാണ് പെണ്‍കുട്ടിയുടെ കുടുംബം വിവാഹത്തില്‍ നിന്ന് പിന്മാറിയത്. ഇത് അറിഞ്ഞ യുവാവ് വീട്ടില്‍ കയറി പെണ്‍കുട്ടിയെ തലയറുത്ത് കൊലപ്പെടുത്തി. 

Class ten girl killed kodagu after marriage called off