ambani-wedding

ആനന്ദ് അംബാനിയുടെ വിവാഹത്തിന് ബോംബ് ഭീഷണി മുഴക്കിയ പ്രതി പൊലീസ് പിടിയില്‍. 32കാരനായ എന്‍ജിനീയര്‍ വിരാൽ ഷാ ആണ് ക്രൈം ബ്രാഞ്ചിന്‍റെ പിടിയിലായത്. ഗുജറാത്ത് വഡോദര സ്വദേശിയായ ഇയാള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ബോംബ് ഭീഷണി മുഴക്കുകയായിരുന്നു. 

സംഭവത്തില്‍ അന്വേഷണം ആരംഭിച്ച ക്രൈം ബ്രാഞ്ച് സംഘം  ഗുജറാത്തിലെ വസതിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. 'ആനന്ദ് അംബാനിയുടെ വിവാഹച്ചടങ്ങിൽ ബോംബ് പൊട്ടിത്തെറിച്ചാൽ ലോകത്തിന്‍റെ പകുതിയും തലകീഴായി മറിയുമെന്ന് തന്‍റെ മനസ് പറയുന്നു'എന്നാണ് വിശാല്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ കുറിച്ചത്. 

ഭീഷണിയുടെ പശ്ചാത്തലത്തിൽ മുംബൈ പോലീസ് അന്വേഷണം ആരംഭിക്കുകയും പരിപാടിയുടെ സുരക്ഷ ശക്തമാക്കുകയും ചെയ്തിരുന്നു. വിശദമായ അന്വേഷണത്തില്‍ വഡോദരയില്‍ നിന്നാണ് ഈ സന്ദേശം വന്നതെന്ന് മനസിലാക്കി. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ പ്രതിയെ തിരിച്ചറിയുകയും  മുംബൈ ക്രൈംബ്രാഞ്ച് സംഘം ഗുജറാത്തിലേക്ക് പോയി അറസ്റ്റ് ചെയ്യുകയുമായിരുന്നു. 

ENGLISH SUMMARY:

Mumbai police arrest Gujarat-based engineer for bomb threat at Anant Ambani-Radhika Merchant wedding