police-two

TOPICS COVERED

ഗുണ്ടാ നേതാവിനൊപ്പം പോയ ഐഎഎസ് ഉദ്യോഗസ്ഥന്റെ ഭാര്യ തിരിച്ചെത്തി ജീവനൊടുക്കി. ഗുജറാത്ത് കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനായ രഞ്ജീത് കുമാറിന്റെ ഭാര്യ സൂര്യ ജയ്(45) ആണ് ജീവനൊടുക്കിയത്. ഒന്‍പത് മാസം മുന്‍പാണ് സൂര്യ ഗുണ്ടാ നേതാവിനൊപ്പം പോയത്. ഗുജറാത്ത് ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മിഷന്‍ സെക്രട്ടറിയാണ് ഇപ്പോള്‍ രഞ്ജീത് കുമാര്‍. 

ഗാന്ധിനഗര്‍ സെക്ടര്‍ 19ലാണ് സംഭവം. കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലും പ്രതിയാണ് സൂര്യ. സൂര്യയെ വീട്ടില്‍ പ്രവേശിപ്പിക്കരുത് എന്ന് രഞ്ജീത് വീട്ടിലെ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. 14 വയസുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പൊലീസ് അറസ്റ്റില്‍ നിന്ന് രക്ഷപെടാന്‍ വേണ്ടിയാവാം സൂര്യ ഭര്‍ത്താവിന്റെ അടുത്തേക്ക് വന്നതെന്നാണ് പൊലീസ് നിഗമനം. 

വീട്ടിനുള്ളില്‍ പ്രവേശിപ്പിക്കാതിരുന്നതോടെ സൂര്യ വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. വിഷം കഴിച്ചതിന് പിന്നാലെ ആംബുലന്‍സും സൂര്യ വിളിച്ചുവരുത്തി. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ആത്മഹത്യകുറിപ്പ് പൊലീസ് കണ്ടെടുത്തതായാണ് വിവരം. യുവതിയുടെ മൃതദേഹം ഏറ്റെടുക്കാന്‍ ഭര്‍ത്താവ് തയ്യാറായില്ല. 

2023 മുതല്‍ സൂര്യയും ഭര്‍ത്താവും വേര്‍പിരിഞ്ഞ് കഴിയുകയാണ്. ഇവര്‍ വിവാഹമോചനത്തിനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. ജൂലൈ 11ന് പതിനാല് വയസുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയി 2 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായാണ് സൂര്യക്ക് മേലുള്ള കേസ്. കുട്ടിയെ മധുരെ പൊലീസ് രക്ഷപെടുത്തിയിരുന്നു. 

ENGLISH SUMMARY:

Surya Jai ​​(45), wife of Gujarat cadre IAS officer Ranjeet Kumar, committed suicide. Surya went with the gangster leader nine months ago