rape

TOPICS COVERED

ബംഗളൂരുവിൽ 22 കാരിയായ കോളജ് വിദ്യാർഥി ലൈംഗിക പീഡനത്തിന് ഇരയായ സംഭവത്തിൽ പ്രതിക്ക് പിന്നാലെയാണ് അന്വേഷണ സംഘം. അഞ്ച് ടീമായി തിരിഞ്ഞുള്ള അന്വേഷണത്തിൽ പ്രതിയെ കുറിച്ച് കൃത്യമായ സൂചനകൾ ലഭിച്ചെന്നാണ് പൊലീസ് പറയുന്നത്. ബംഗളൂരുവിൽ പാർട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇരുപത്തിരണ്ടുകാരിക്ക് നേരെ രാത്രി 1.30 ഓടെയാണ് അതിക്രമമുണ്ടാകുന്നത്. ബം​ഗളൂരുവിലെ സ്വകാര്യ കോളജിലെ ബിബിഎ അവസാന വർഷ വിദ്യാർഥിനിയായ ഇതര സംസ്ഥാനക്കാരിയാണ് പീഡനത്തിന് ഇരയായതെന്നാണ് പൊലീസ് പറയുന്നത്. 

എച്ച്എസ്ആർ ലേഔട്ടിലെ രാജീവ് ഗാന്ധി നഗറിൽ ആളൊഴിഞ്ഞ പ്രദേശത്താണ് സംഭവം നടക്കുന്നതെന്നാണ് പൊലീസ് പറയുന്നത്. കോറമംഗലയിൽ പാർട്ടിയിൽ പങ്കെടുത്ത് സുഹൃത്തിനൊപ്പം താമസ സ്ഥലത്തേക്ക് വരുന്നതിനിടെ സഞ്ചരിച്ച കാർ ഓട്ടോറിക്ഷയിൽ ഉരസി. ഇരുകൂട്ടരും തമ്മിൽ വാക്കുതർക്കമുണ്ടായതോടെ തർക്ക പരിഹാരത്തിന് പൊലീസെത്തി. ഈ സമയത്ത് പെൺകുട്ടി സംഭവ സ്ഥലത്ത് നിന്ന് മടങ്ങി. 

പല ബൈക്കിനും കൈകാണിച്ചെങ്കിലും പ്രതിയാണ് ലിഫ്റ്റ് നൽകിയതെന്ന് പൊലീസ് പറഞ്ഞു. വീട്ടിലേക്കുള്ള വഴിയായ ഹോംഗസാന്ദ്രയിൽ ഇറക്കുന്നതിന് പകരം രാജീവ് ഗാന്ധി നഗറിലെ ആളൊഴിഞ്ഞ ഭാഗത്തേക്ക് പ്രതി ബൈക്കോടിച്ചു. അപകടം മണത്ത പെൺകുട്ടി എസ്ഒഎസ് ബട്ടൺ അമർത്തി. ഇതോടെ സുഹൃത്തുക്കൾക്കും പിതാവിനും ലെക്കോഷനടക്കമുള്ള മെസേജ് ലഭിച്ചു. രണ്ട് സുഹൃത്തുക്കൾ സംഭവ സ്ഥലത്തേക്ക് എത്തിയാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. 

ട്രക്കിന് പിന്നിൽ ന​ഗ്നയായി കണ്ടെത്തിയ യുവതിയെ കാറിന്റെ കവർ ഉപയോഗിച്ച് സംരക്ഷിച്ച് സുഹൃത്തുക്കൾ വാഹത്തിലേക്ക് മാറ്റി. ഷർട്ടില്ലാതെ നിൽക്കുന്ന രീതിയിൽ പ്രതിയെ സുഹൃത്തുക്കൾ കണ്ടിരുന്നെങ്കിലും ഇയാൾ രക്ഷപ്പെടുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള പെൺകുട്ടിയുടെ നില തൃപ്തികരമാണ്.  

ENGLISH SUMMARY:

Sexual assault against 22 year old college girl in Bengaluru. She choose bike after her car brushed against an autorickshaw.