മുജ്ജന്മ ബന്ധമുണ്ടെന്ന് പറഞ്ഞ് വിദേശ വനിതയെ ബലാല്‍സംഗം ചെയ്ത യോഗ ഗുരു അറസ്റ്റില്‍. കര്‍ണാടകയിലെ ചിക്കമംഗളൂരുവിലെ മല്ലേനഹള്ളിക്ക് സമീപമുള്ള യോഗാ കേന്ദ്രത്തിലെ പ്രദീപ് ഉള്ളാല്‍ എന്ന ഗുരുവിനെയാണ് ചിക്കമംഗളൂരു അറസ്റ്റിലായിരിക്കുന്നത്. 2021ലും 2022ലും മൂന്ന് തവണ യോഗകേന്ദ്രത്തിലേക്ക് തന്നെ വിളിച്ച് വരുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി.
തന്‍റെ കുടുംബം പഞ്ചാബിൽ നിന്നുള്ളവരാണെന്ന് യുവതി പറയുന്നു. 2010 മുതൽ കാലിഫോർണിയയിലാണ് താമസിക്കുന്നത്. 2020ലാണ് സുഹൃത്ത് മുഖേന യോഗ ഗുരുവിനെ യുവതി പരിചയപ്പെടുന്നത്. കഴിഞ്ഞ ജന്മത്തിൽ തങ്ങൾ തമ്മിൽ ബന്ധമുണ്ടെന്ന് പറഞ്ഞ് ഇയാള്‍ മോശമായി സ്പര്‍ശിച്ചു. പിന്നീട് ഞാൻ കാലിഫോർണിയയിലേക്ക് മടങ്ങി, 2022 ഫെബ്രുവരി 2-ന് തിരിച്ചെത്തി, 10 ദിവസം യോഗകേന്ദ്രത്തില്‍ താമസിച്ചു. ഈ കാലയളവിൽ അഞ്ചും ആറും തവണ ഇയാൾ യുവതിയെ ബലാത്സംഗം ചെയ്തു. 2022 ജൂലൈയില്‍ വീണ്ടും വന്ന് 21 ദിവസം താമസിച്ചു. ആ സമയത്തും അയാള്‍ രണ്ടോ മൂന്നോ തവണ പീഡിപ്പിച്ചു. ഗര്‍ഭിണിയായെങ്കിലും അലസിപ്പോയെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.