sitaram-yechury-1

സീതാറാം യച്ചൂരിയുടെ മൃതദേഹം മെഡിക്കല്‍ പഠനത്തിന് എയിംസിന് വിട്ടുനല്‍കും. മൃതദേഹം ഇന്നും നാളെയും എയിംസില്‍, മറ്റെന്നാള്‍ എ.കെ.ജി ഭവനില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്നായിരുന്നു സീതാറാം യച്ചൂരിയുടെ അന്ത്യം. വിടപറഞ്ഞത് ഇടതുരാഷ്ട്രീയക്കനല്‍ രാജ്യത്ത് ജ്വലിപ്പിച്ചു നിര്‍ത്തിയ കാവലാള്‍. പ്രതിസന്ധികളില്‍ പതറാതെ ഒന്‍പതുവര്‍ഷം ജനറല്‍ സെക്രട്ടറിയായി പാര്‍ട്ടി നയിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

എല്ലാവര്‍ക്കും സഖാവായ നേതാവായിരുന്നു സീതാറാം യച്ചൂരി. ദുര്‍ബലമായ പാര്‍ട്ടിയെ സഖ്യസമവാക്യങ്ങളിലൂടെ ശക്തിപ്പെടുത്താന്‍ ശ്രമിച്ചു. എതിര്‍പ്പുകള്‍ക്കിടെ ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസ് സഖ്യം പ്രധാനമെന്ന് വാദിച്ചു. 2004ല്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് യുപിഎ സഖ്യ സര്‍ക്കാരിനായി മുന്‍കയ്യെടുത്തു. 

ചെന്നൈയില്‍ ജനിച്ച ആന്ധ്രക്കാരനാണ് സീതാറാം യച്ചൂരി. തെലങ്കാന വഴി ഡല്‍ഹിക്ക് പടര്‍ന്ന ജീവിതം. ജെ.എന്‍.യുവിലെ പഠനകാലത്ത് പ്രാസംഗികനായും പ്രക്ഷോഭകനായും ജ്വലിച്ചു. 1984ൽ എസ്എഫ്ഐയുടെ ദേശീയ പ്രസിഡന്റ്, അന്ന് കേന്ദ്ര കമ്മിറ്റിയിൽ ക്ഷണിതാവും.  ശക്തനായ പാര്‍ലമെന്റേറിയനായിരുന്നു. 2005 മുതല്‍ 2017 വരെ രാജ്യസഭാംഗമായി. യുപിഎയെ പിടിച്ചുലച്ച അഴിമതിയാരോപണങ്ങള്‍ ശക്തമായി ഉന്നയിച്ചു