TOPICS COVERED

ജമ്മുകശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ട പ്രചാരണം ഇന്ന് അവസാനിക്കും. ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് രണ്ടിടത്ത് പ്രചാരണം നടത്തും. അതേസമയം ജയില്‍ മോചിതനായ എന്‍ജിനിയര്‍ റഷീദ് എം.പിയുടെ പാര്‍ട്ടി, നിരോധിത സംഘടനയായ ജമാ അത്തെ ഇസ്ലാമിയുമായി സഖ്യം പ്രഖ്യാപിച്ചു. ഹരിയാനയില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസമാണ് ഇന്ന്.

പത്തു വര്‍ഷത്തിനു ശേഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും വാശിയേറിയ പോരാട്ടങ്ങളുള്ള ദക്ഷിണ കശ്മീരടക്കമാണ് മറ്റന്നാള്‍ പോളിങ് ബൂത്തിലെത്തുന്നത്. പിഡിപി ശക്തികേന്ദ്രമായ മേഖലയില്‍ ഇക്കുറി പാര്‍ട്ടി കനത്ത വെല്ലുവിളി നേരിടുന്നു. അനന്ത്നാഗ്, കുല്‍ഗാം, ഷോപിയാന്‍, പുല്‍വാമ ജില്ലകളിലായി 16 മണ്ഡലങ്ങളാണ് ദക്ഷിണ കശ്മീരില്‍. മെഹബൂബ മുഫ്തിയുടെ മകൾ ഇല്‍ത്തിജ മുഫ്തി, CPM കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് യൂസുഫ് തരിഗാമി, കോൺഗ്രസ്‌ മുൻ കശ്മീർ പ്രസിഡന്റ് ഗുലാം അഹമ്മദ് മിർ തുടങ്ങിയവരാണ് ആദ്യഘട്ടത്തിലെ പ്രമുഖ സ്ഥാനാർഥികൾ. ഭീകരബന്ധത്തിന്‍റെ പേരില്‍ ജയിലിലായിരുന്ന  ബാരാമുള്ള എം.പി എന്‍ജിയിനയര്‍ റഷീദിന്‍റെ  അവാമി ഇത്തിഹാദ് പാര്‍ട്ടി, നിരോധിത സംഘടനയായ ജമാ അത്തെ ഇസ്ലാമിയുമായി അവസാന നിമിഷം സഖ്യമുണ്ടാക്കിയത് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തലവേദനായണ്. 

തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ അംഗീകാരമില്ലാത്തതിനാല്‍ അവാമി ഇത്തിഹാദ് പാര്‍ട്ടിയുടെയും ജമാ അത്തെ ഇസ്ലാമിയുടെയും സ്ഥാനാര്‍ഥികള്‍ സ്വതന്ത്രരായാണ് മല്‍സരിക്കുന്നത്. തുടർച്ചയായി ഉണ്ടാകുന്ന ഭീകരാക്രമണങ്ങളുടെ പശ്ചാതലത്തിൽ കനത്ത സുരക്ഷാവലയത്തിലാണ് തിരഞ്ഞെടുപ്പ്.

ENGLISH SUMMARY:

The first phase of campaigning for the Jammu and Kashmir assembly elections will end today