bone-was-found-during-the-s

ഷിരൂരില്‍ തിരച്ചിലിനിടെ അസ്ഥി കണ്ടെത്തി. മനുഷ്യന്റെ അസ്ഥിയെന്ന് സംശയം. ഫൊറന്‍സിക് പരിശോധനയ്ക്കായി അസ്ഥി ലാബിലേക്ക് മാറ്റും. അതിനിടെ ജില്ലാ ഭരണകൂടത്തിൽ നിന്ന് മോശം അനുഭവമുണ്ടായെന്ന് ആരോപിച്ച് ഈശ്വർ മൽപെ തിരച്ചിൽ നിർത്തി നാട്ടിലേക്ക് മടങ്ങി. മൽപെ മടങ്ങിയലും ദൗത്യം തുടരുമെന്ന് നിലപാടെടുത്ത് ജില്ലാ ഭരണകൂടം. ആദ്യ ഘട്ടം മുതൽ ദൗത്യത്തിന്റെ ഭാഗമായിരുന്ന ഈശ്വർ മൽപെ മടങ്ങി. ജില്ലാ ഭരണകൂടം സഹകരിക്കുന്നില്ലെന്നും തിരിച്ചിലിന് അനുമതി നൽകിയാൽ തിരിച്ചുവരാമെന്നും മൽപെ. അർജുന്റെ അമ്മയോട് ക്ഷമ ചോദിക്കുന്നു. ഒരേ സമയം ഡ്രജിങ്ങും ഡൈവിങ്ങും നടത്തുന്നത് അപകടമാണെന്നും മൽപെയുടെ സുരക്ഷ മുൻനിർത്തിയാണ് അനുമതി നൽകാത്തതെന്നുമാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം.

അതേസമയം വിവാദങ്ങൾക്കില്ലെന്നും തീരുമാനമെടുക്കേണ്ടത് ജില്ലാ ഭരണണകൂടമാണെന്നുമാണ് അർജുന്റെ കുടുംബത്തിന്റെ നിലപാട്.  ഇന്ന് നടത്തിയ തിരച്ചിലിലും ടാങ്കർ ലോറിയുടെ ഭാഗങ്ങൾ മാത്രമാണ് കണ്ടെത്താനായത്. റിട്ടയർ മേജർ ജനറൽ ഇന്ദ്രബാലൻ നാളെ ദൗത്യത്തിന്റെ ഭാഗമാകും. ജിപിഎസ് ഉപയോഗിച്ച് ഗംഗാവലിപ്പുഴയിൽ പരിശോധന നടത്തും

ENGLISH SUMMARY:

The bone was found during the search in Shirur