പ്രതീകാത്മക ചിത്രം

TOPICS COVERED

സ്കൂള്‍ബാഗ് മറന്നുവച്ചതിനു 7വയസുകാരനെ അധ്യാപിക ക്രൂരമായി മര്‍ദിച്ചതായി പരാതി. അലിഗഡിലെ ലോധ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. സ്കൂളിലേക്ക് ബാഗ് കൊണ്ടുവന്നില്ലെന്ന കാരണം പറഞ്ഞാണ് അധ്യാപിക കുഞ്ഞിനെ അതിക്രൂരമായി മര്‍ദിച്ചത്.  ഭാരത് നഗ്‌ല സ്വദേശിയായ ദിലീപിന്റെ മകനാണ് മര്‍ദനമേറ്റത്. അച്ഛന്‍ സ്ഥലത്തില്ലാത്തതിനാലും അമ്മയ്ക്ക് അസുഖമായതിനാലും സംഭവദിവസം കുഞ്ഞിനെ മുത്തശ്ശനാണ് സ്കൂളില്‍ കൊണ്ടുവിട്ടത്. എന്നാല്‍  ബാഗ് എടുക്കാതെയാണ് കുഞ്ഞിനെ മുത്തശ്ശന്‍ സ്കൂളിലെത്തിച്ചത്. കുഞ്ഞിനെ ക്രൂരമായി അടിക്കുകയും യൂണിഫോമും ഷൂസും മാറ്റിയശേഷം ശരീരത്തില്‍ വൈദ്യുതഷോക്കേല്‍പ്പിക്കുകയും ചെയ്തതായി ബന്ധുക്കള്‍ ആരോപിച്ചു.

കരഞ്ഞുനിലവിളിച്ചു വീട്ടിലെത്തിയ കുട്ടി അമ്മയോട് സംഭവം വിശദീകരിക്കുകയായിരുന്നു. പിന്നാലെ കുടുംബം സ്കൂളിലെത്തി പ്രതിഷേധിക്കുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് ലോധ പൊലീസ് സ്കൂളിലെത്തി അന്വേഷണം ആരംഭിച്ചു. സ്കൂളിലെ ടീച്ചിംഗ് സ്റ്റാഫിനെയും ഓഫീസ് സ്റ്റാഫിനേയും ചോദ്യം ചെയ്തുവരികയാണ്. അതേസമയം കുട്ടിയുടെ കുടുംബത്തിന്റെ ആരോപണങ്ങളെല്ലാം സ്കൂള്‍ പ്രിന്‍സിപ്പല്‍ നിഷേധിച്ചു. സിസിടിവി ദൃശ്യങ്ങള്‍ നല്‍കാന്‍ തയ്യാറാണെന്നും ഇലക്ട്രിക് ഷോക്ക് നല്‍കിയതായുളള പരാതി അടിസ്ഥാനമില്ലാത്തതാണെന്നും പ്രിന്‍സിപ്പല്‍ പറയുന്നു.

കെരേശ്വര്‍ ധാം ക്ഷേത്രത്തിനു സമീപമുള്ള സ്വകാര്യസ്കൂളിലെ യുകെജി വിദ്യര്‍ത്ഥിയാണ് ജെയിംസ്. ലോധ സ്റ്റേഷന്‍ ഇന്‍ ചാര്‍ജ്  രാജ്‌വീര്‍ സിങ് പാര്‍മറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. 

Complaint that the teacher brutally beat a 7-year-old boy for forgetting his schoolbag:

Complaint that the teacher brutally beat a 7-year-old boy for forgetting his schoolbag. The incident took place within the limits of Lodha Police Station in Aligarh. The teacher brutally beat the child for not bringing the bag to school.