മോഹന്‍ലാല്‍–ലിജോ ജോസ് പെല്ലിശേരി ചിത്രം മലൈക്കോട്ടൈ വാലിബനെതിരെ നടക്കുന്നത് ഹേറ്റ് ക്യാംപെയിനെന്ന് നടന്‍ ഹരീഷ് പേരടി. ഇത്തരം കൂടോത്രങ്ങളെ മുന്‍പും മോഹന്‍ലാല്‍ നിസാരമായി വലിച്ച് താഴെയിട്ടിട്ടുണ്ടെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. അസത്യങ്ങളെ മറികടന്ന് കുടുംബങ്ങള്‍ തിയറ്ററുകളിലേക്ക് എത്തിത്തുടങ്ങിയെന്നും ഇനി വാലിബന്‍റെ തേരോട്ടമാണെന്നും കുറിപ്പില്‍ പറയുന്നു. പൂര്‍ണരൂപം ഇങ്ങനെ..

 

'43 വർഷത്തെ അഭിനയ ജീവിതത്തിലൂടെ പുതിയ ഭാഷയിലെ ഹേറ്റ് ക്യാംപെയിൻ എന്ന അറിയപ്പെടുന്ന എത്രയോ കൂടോത്രങ്ങളെ അയാൾ നിസാരമായി വലിച്ച് താഴെയിട്ടിട്ടുണ്ട്..കാരണം അയാളുടെ പേര് മോഹൻലാൽ എന്നാണ്...ഈ സിനിമയും ഇത് തന്നെയാണ് പറയുന്നത്..ലോകം എത്ര വികസിച്ചാലും നമ്മുടെ തലച്ചോറിലെ പകയും പ്രതികാരവും അതുപോലെ നിൽക്കുകയാണെന്ന്..ഈ ചിത്രത്തിൽ അയാളോടൊപ്പം പിന്നിൽ നിൽക്കുന്ന ആളുകളെപോലെ..ചതിയുടെ ശമ്പളം വാങ്ങുന്നവരുടെ അസത്യങ്ങളെ മറികടന്ന കുടുംബങ്ങൾ തിയറ്ററിൽ എത്താൻ തുടങ്ങി...ഇനി വാലിബന്റെ തേരോട്ടമാണ്...ആ തേരോട്ടത്തിൽ എത്രയും പെട്ടന്ന് നിങ്ങളും പങ്കുചേരുക ...കാരണം ഇത് ലിജോ ജോസ് പല്ലിശ്ശേരി എന്ന പ്രതിഭയുടെ കൈയ്യൊപ്പാണ്..ലോക സിനിമയിലേക്ക് മലയാളത്തിന്റെ കൈയ്യൊപ്പ്..🙏🙏🙏❤️❤️❤️'

 

Hareesh peradi on Mohanlal's Malaikottai Valiban