reel-stunt-viral-pune

റീല്‍സൊന്ന് വയറലായിക്കിട്ടാന്‍  പുണെയില്‍  യുവതിയുടെയും സുഹൃത്തിന്റെയും  അതിസാഹസികത. ഒഴിഞ്ഞകെട്ടിടത്തിന് മുകളില്‍ നില്‍ക്കുന്ന സുഹൃത്തിന്റെ കയ്യില്‍ തൂങ്ങിയാടുന്ന യുവതിയുടെ  ദൃശ്യങ്ങള്‍ വയറലാവുകയും ചെയ്തു. മുന്‍കൂട്ടി ആസൂത്രണം ചെയ്ത്  സുഹൃത്തിനെ കൊണ്ട് ഇരുവരും  വീഡിയോ ചിത്രീകരിക്കുകയായിരുന്നു.  മുന്‍കരുതലൊന്നുമില്ലാതെ  ഇവര്‍നടത്തിയ പ്രകടനത്തിനെതിരെ പക്ഷേ സമൂഹമാധ്യമങ്ങളില്‍ രോഷം പുകയുകയാണ്. 

വിഡിയോക്ക് താഴെ രോഷാകുലരായി നെറ്റിസണ്‍സും എത്തി. നിയമപാലകരെ ടാഗ് ചെയ്താണ് മിക്ക കമന്‍റുകളും. ‘ഈ വിഡിയോ കാണൂ, തികച്ചും അപകടകരമായ ഈ പ്രകടനം. മറ്റൊരു ദുരന്തത്തിലേ ഇത് കലാശിക്കൂ’ എന്നാണ് ഒരാള്‍ കുറിച്ചത്. ഇരുവരെയും  ജയിലിലടക്കക്കണമെന്നും ആവശ്യമുണ്ട്, ഇവര്‍ക്കെതിരായ നടപടികള്‍ മറ്റുള്ളവര്‍ക്ക് മാതൃകയാകുമെന്നും, ലൈക്കുകള്‍ക്ക് വേണ്ടി എന്തിനാണ് ഈ അതിസാഹസികതയെന്നുെല്ലാം നീളുന്നു കമന്‍റുകള്‍. ‘സിനിമകളിൽ പോലും ഇപ്പോള്‍  സാഹസികരംഗങ്ങള്‍ക്ക് ഗ്രാഫിക്സ് ഉപോയിഗിക്കുമ്പോള്‍ ഇത്തരം പ്രകടനങ്ങള്‍ നടത്തുന്നവരെ അറസ്റ്റുചെയ്യുക തന്നെവേണമെന്നാണ് കമന്റ് ബോക്സിലെ മറ്റൊരു പ്രതികരണം 

കഴിഞ്ഞ തിങ്കളാഴ്ച റീല്‍‌സ് ചിത്രീകരിക്കുന്നതിനിടെ മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ കാര്‍ മറിഞ്ഞ് 23കാരി ശ്വേത സുര്‍വാസെ മരണമടഞ്ഞിരുന്നു. റിവേഴ്സ് ഗിയറില്‍ നീങ്ങിയ വാഹനത്തിന്റെ ആക്സിലേറ്ററില്‍ അറിയാതെ കാലമര്‍ന്നതാണ് അപകടകാരണം. നിയന്ത്രണം വിട്ടകാര്‍ കൈവരി തകര്‍ത്ത് 300 അടി താഴ്ചയിലേക്ക് മറിഞ്ഞു.  ഉത്തരാഖണ്ഡില്‍ റില്‍സ് എടുക്കുന്നതിനിടെ ട്രെയിനിടിച്ച് വിദ്യാര്‍ഥി മരിച്ചത് കഴിഞ്ഞ മാസമാണ്. ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ ഭീതിയിലാണ് നെറ്റിസണ്‍സും.

ENGLISH SUMMARY:

Teenagers risks their lives to become viral in instagram. The scenes sparked anger in social media