ജമ്മു കശ്മീരിലെ കുൽഗാമിൽ രണ്ടിടങ്ങളിലായി സുരക്ഷാസേനയും ഭീകരരുമായി രൂക്ഷമായ ഏറ്റുമുട്ടൽ. രണ്ട് കരസേനാംഗങ്ങൾ വീരമൃത്യുവരിച്ചു. മറ്റൊരു ജവാന് പരുക്ക്. ഇതുവരെ നാല് ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ചു. ഇനിയും നാലു ഭീകരർ ഒളിവിൽ കഴിയുന്നതായാണ് വിവരം.
സമീപ ആഴ്ചകളിലെ ഏറ്റവും വലിയ ഭീകരവേട്ടയാണ് ജമ്മു കശ്മീരിലേത്. കരസേനയും സിആർപിഎഫും ജമ്മു കശ്മീർ പൊലീസുമാണ് ഭീകരരെ നേരിടുന്നത്. ഡ്രോണുകൾ ഉപയോഗിച്ചുള്ള തിരച്ചിൽ ചിന്നിഗാമിൽ നാല് ഭീകരരുടെ മൃതദേഹം കണ്ടെത്തി. എന്നാൽ ഈ മൃതദേഹങ്ങൾ വീണ്ടെടുക്കാൻ സാധിച്ചിട്ടില്ല. സംഘത്തിലെ മറ്റു രണ്ടു ഭീകരർ ഒരു കെട്ടിടത്തിൽ ഒളിച്ചിരിക്കുകയാണ്. മോദെര്‍ഗാമില്‍ ഒരു വീട്ടിലും രണ്ട് ഭീകരർ ഒളിവിൽ കഴിയുന്നുവെന്നാണ് വിവരം.