cyclone-dana-trajectory

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത ഡാന ചുഴലിക്കാറ്റ് വേഗമാര്‍ജിക്കുന്നു. വൈകിട്ട് ആറുമണിയോടെ അതിതീവ്രമാകും. ഇപ്പോള്‍ മണിക്കൂറില്‍ 80–90 കിലോമീറ്റര്‍ വേഗമുള്ള കാറ്റ് വൈകുന്നേരത്തോടെ 100–110 കിലോമീറ്റര്‍ വേഗമാര്‍ജിക്കും. പരമാവധി വേഗം 120 കിലോമീറ്റര്‍ വരെയെത്താന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. നാളെ അര്‍ധരാത്രി വരെ കാറ്റ് ഇതേ തീവ്രതയില്‍ തുടരും. വെള്ളിയാഴ്ച ഉച്ചയോടെ തീവ്രത കുറഞ്ഞ് 26ന് വീണ്ടും ന്യൂനമര്‍ദമായി മാറും.

PTI10_22_2024_000208B

ബാലാസോറില്‍ ചുഴലിക്കാറ്റ് പ്രതിരോധനടപടികള്‍ പരിശോധിക്കുന്ന മാനസ് കുമാര്‍ ദത്ത എംഎല്‍എ

അപകടസാധ്യതയേറിയ ഡാന ചുഴലിക്കാറ്റിനെ നേരിടാന്‍ ഒഡിഷ സര്‍വസന്നാഹവുമൊരുക്കി. ഈസ്റ്റ് കോസ്റ്റ് റെയില്‍വേ 200 ട്രെയിനുകള്‍ റദ്ദാക്കി. ബാലാസോര്‍, ഭദ്രക്, കേന്ദ്രപ്പാഡ, മയൂര്‍ഭഞ്ജ്, ജഗത്‍സിങ്പുര്‍, പുരി എന്നീ ജില്ലകളിലാണ് ഏറ്റവും അപകടസാധ്യതയുള്ളത്.  ചുഴലിക്കാറ്റ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച ആറ് ഐഎഎസ് ഉദ്യോഗസ്ഥരെ ഈ ജില്ലകളില്‍ വിന്യസിച്ചു. പുരിക്കും ബംഗാള്‍ അതിര്‍ത്തിക്കുമിടയിലൂടെയാണ് ചുഴലിക്കാറ്റ് കരയില്‍ പ്രവേശിക്കുന്നത്. കനത്ത നാശനഷ്ടങ്ങള്‍ പ്രതീക്ഷിക്കുന്നതിനാല്‍ ആളപായം ഒഴിവാക്കാനാണ് സര്‍ക്കാരിന്‍റെ തീവ്രശ്രമം.

PTI10_21_2024_000258B

ചുഴലിക്കാറ്റില്‍ നിന്ന് മല്‍സ്യബന്ധനയാനങ്ങള്‍ സുരക്ഷിതമാക്കുന്ന തൊഴിലാളികള്‍

മുന്നൊരുക്കങ്ങളുടെ ഭാഗമായി 14 ജില്ലകളില്‍ അവധി പ്രഖ്യാപിച്ചു. ചുഴിക്കാറ്റിനൊപ്പം അതിശക്തമായ മഴയും ഉണ്ടാകും. മിന്നല്‍പ്രളയങ്ങള്‍ക്കും സാധ്യതയുണ്ട്. ഇതുകണക്കിലെടുത്ത് ടൂറിസം കേന്ദ്രങ്ങളെല്ലാം അടച്ചു. മ്യൂസിയങ്ങളും പൈതൃകസ്മാരകങ്ങളും അടുത്ത രണ്ടുദിവസം തുറക്കില്ല. അപകടസാധ്യതാമേഖലകളില്‍ നിന്ന് ഒഴിപ്പിക്കുന്നവരെ പാര്‍പ്പിക്കാന്‍ 800 സൈക്ലോണ്‍ ഷെല്‍റ്ററുകളും 500 താല്‍ക്കാലിക ഷെല്‍റ്ററുകളും തുറന്നു. ആഹാരം, മരുന്ന്, കുടിവെള്ളം തുടങ്ങി എല്ലാ അവശ്യവസ്തുക്കളും ഷെല്‍റ്ററുകളില്‍ സജ്ജീകരിച്ചിട്ടുണ്ട്.

PTI10_21_2024_000259B

ഡാന ചുഴലിക്കാറ്റിനെ ഭയന്ന് തീരത്തുനിന്ന് പോകാനൊരുങ്ങുന്ന മല്‍സ്യത്തൊഴിലാളികള്‍

എല്ലാ എംഎല്‍എമാരും അതത് മണ്ഡ‍ലങ്ങളില്‍ തുടരണമെന്ന് മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി നിര്‍ദേശിച്ചു. പച്ചക്കറികള്‍ക്കും അവശ്യവസ്തുക്കള്‍ക്കും അമിതമായി വിലവര്‍ധിക്കുന്നത് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടലുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.  ലീവിലുള്ള ആരോഗ്യവകുപ്പ് ജീവനക്കാരോട് തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഒഡിഷ ദുരന്തപ്രതിരോധ സേനയുടെ 20 യൂണിറ്റുകളും ദേശീയ ദുരന്തനിവാരണ സേനയുടെ 10 യൂണിറ്റുകളും ഡാന ചുഴലിക്കാറ്റ് വീശാന്‍ സാധ്യതയുള്ള ജില്ലകളില്‍ സജീവമാണ്. 

ENGLISH SUMMARY:

Cyclone DANA, forming in the Bay of Bengal, is intensifying, expected to reach severe levels by evening with wind speeds of 100–110 km/h, possibly peaking at 120 km/h. Odisha is fully prepared, with 200 trains canceled and six IAS officers deployed in high-risk districts, including Balasore and Puri. The cyclone will bring heavy rain, with potential flash floods, and 14 districts have declared holidays, while shelters are open for evacuees. Odisha’s Disaster Response Force and the National Disaster Response Force are actively working in the vulnerable areas to prevent casualties.