കലോത്സവത്തിന്റെ ആദ്യദിനത്തെ മുഖ്യ ആകർഷണം ഹൈസ്‌കൂൾ വിഭാഗം ഒപ്പനയാണ്. മറ്റ് പല ഇനങ്ങൾക്കും കാണികളുടെ എണ്ണം  കുറഞ്ഞപ്പോൾ ഒപ്പനയുടെ സദസ്സ് നിറഞ്ഞു കവിഞ്ഞു. 

 

വയലാർ കൃതിയായ ആയിഷ എന്നാണ് ഒപ്പന വേദിയുടെ പേര്. ആയിഷയുടെ അരങ്ങിൽ മൊഞ്ചത്തിമാർ നിറഞ്ഞാടി. ആലപ്പുഴയുടെ ഖൽബ് കീഴടക്കി എന്നതിന് നിറഞ്ഞ സദസ്സ് സാക്ഷ്യം. ഇശലുകളും കുപ്പിവളക്കിലുക്കങ്ങളും താളക്രമങ്ങളും  കാണികൾ ആസ്വദിച്ചു. 

 

എന്നാൽ മത്സരരങ്ങൾക്ക് കഴിഞ്ഞ വർഷത്തെ അത്ര നിലവാരമില്ലെന്നാണ് എട്ട് ടീമുകളുടെ പരിശീലകനായ മലപ്പുറം സ്വദേശി അബ്ദുല്ലയുടെ സാക്ഷ്യം. 

 

പതിനെട്ട് ടീമുകളാണ് ഇത്തവണ. അഞ്ചു അപ്പീലുകളും ഇക്കുറിയുണ്ട്  ഹയർസെക്കണ്ടറി വിഭാഗം ഒപ്പന ഞായറാഴ്ചയാണ്.