baby-death

നാലു മാസം പ്രായമായ മകളെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം കൈ ഞരമ്പുകള്‍ മുറിച്ചു അമ്മ തൂങ്ങിമരിച്ചു.  തൊടുപുഴ സ്വദേശി ശരത്തിന്റെ ഭാര്യ മുളിയാര്‍ കോപ്പളംകൊച്ചി സ്വദേശിനി ബിന്ദുവാണ് കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം മരിച്ചത്. മകള്‍ ശ്രീനന്ദയെ കൊലപ്പെടുത്തിയ ശേഷം വീട്ടുമുറ്റത്തെ മരത്തിലാണ് ബിന്ദു തൂങ്ങിമരിച്ചത്. 

 

ഇന്നലെ ഉച്ചയ്ക്കു 2നാണു സംഭവം. കൈകളുടെ ഞരമ്പു മുറിച്ചു രക്തം വാർന്നൊഴുകുന്നുണ്ടായിരുന്നു. കുഞ്ഞിനെ അവശനിലയിൽ കിടപ്പുമുറിയിൽ കണ്ടെത്തി. ഉടനെ ചെങ്കള സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഭർത്താവ് ശരത്ത് സ്വിറ്റ്സർലൻഡിലാണ്. ഭർതൃവീട്ടിൽ നിന്നു 2 ദിവസം മുൻപാണു ബിന്ദു സ്വന്തം വീട്ടിലേക്കു വന്നത്. 6 വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. 

 

മൃതദേഹങ്ങൾ കണ്ണൂർ പരിയാരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ശ്രീഹരിയാണ് ശരത്–ബിന്ദു ദമ്പതികളുടെ മറ്റൊരു കുട്ടി. കോപ്പാളംകൊച്ചിയിലെ രാമചന്ദ്രന്റെയും ലളിതയുടെയും മകളാണു ബിന്ദു. സഹോദരങ്ങൾ: സിന്ധു, രമ്യ.

Mother committed suicide after killed four month baby