nivin-press-meet

തനിക്കെതിരെയുള്ള ലൈംഗിക പീഡന പരിപാടിയില്‍ ഉടനടി പ്രതികരണവുമായി നടന്‍ നിവിന്‍ പോളി. ഈ കാര്യത്തെ  വലിച്ചുനീട്ടേണ്ട ആവശ്യമില്ല അതുകൊണ്ടാണ് ഇന്ന് രാത്രി തന്നെ പത്രസമ്മേളമനത്തിനു തയ്യാറായതെന്ന് നിവിന്‍ പോളി പറഞ്ഞു. ആദ്യമായിട്ടാണ് ഇത്തരത്തില്‍ ഒരു ആരോപണമെന്നു പറഞ്ഞ നിവിന്‍ പരാതി നല്‍കിയയാളെ ഇതുവരെ കണ്ടിട്ടില്ലെന്നും സംസാരിച്ചിട്ടില്ലെന്നും ഉറപ്പിച്ചു പറയുന്നു.

‘എനിക്കുവേണ്ടി ഞാന്‍ മാത്രമല്ലേ സംസാരിക്കാനുള്ളൂ. നാളെ ആര്‍ക്കെതിരെയും ഇത്തരത്തില്‍ ഒരു ആരോപണം വരാം. അവര്‍ക്കെല്ലാര്‍ക്കും വേണ്ടിയാണ് സംസാരിക്കുന്നത്. സിനിമയില്‍ ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കുമെല്ലാം എതിരെ വരാം’. എല്ലാവര്‍ക്കുമായി ഞാന്‍‌ പോരാട്ടം തുടങ്ങുന്നുവെന്നും എല്ലാവര്‍ക്കും ഈ നാട്ടില്‍ ജീവിക്കണമല്ലോ എന്നും താരം. ആരോപണം വന്നപ്പോള്‍ ആദ്യം അമ്മയെ വിളിച്ചെന്നും അവരെല്ലാം തന്‍റെ ഒപ്പം നില്‍ക്കുന്നെന്നും നിവിന്‍ പോളി പറഞ്ഞു.

ആരോപണം വാര്‍ത്തകളില്‍ കണ്ടതുമുതല്‍ തന്നെയും കുടുംബത്തെയും പലരീതിയില്‍ ബാധിച്ചിട്ടുണ്ട്. ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് ഉറപ്പാണ്. നിയമം നിയമത്തിന്‍റെ വഴിയ്ക്ക് നടക്കട്ടെ. ഓടിയൊളിക്കേണ്ട കാര്യമില്ല. നിയമപരമായി നേരിടും. ഏതറ്റം വരെയും പോകും. എന്‍റെ കയ്യില്‍ തെളിവുകളൊന്നുമില്ല. പക്ഷേ ശ്രമിക്കും.’ ശാസ്ത്രീയമായ ഏത് അന്വേഷണത്തിനും തയ്യാറെന്നും നിവിന്‍ പോളി.

ഇങ്ങനെയൊരു കേസ് ഉണ്ടെന്ന് പറഞ്ഞ് ഒന്നരമാസം മുന്‍പ് സിഐ വിളിച്ചിരുന്നു. അന്ന് പീഡനം ഉന്നയിച്ചിരുന്നില്ല. അന്നും പരാതിക്കാരിയെ അറിയില്ല എന്നുതന്നെയാണ് പറഞ്ഞത്. വാസ്തവിമില്ലെന്നു കണ്ടെത്തി അന്ന് കേസ് ക്ലോസ് ചെയ്യുകയാണ് ചെയ്തതെന്നും നിവിന്‍ പോളി പറഞ്ഞു. അന്ന് വലിയ പ്രസക്തി കൊടുക്കേണ്ട കാര്യമില്ല എന്ന് എല്ലാവരും പറഞ്ഞതുകൊണ്ടാണ് പരാതിക്കാരിക്കെതിരെ പരാതി നല്‍കാതിരുന്നതെന്നും നിവിന്‍ പോളി.

പുതിയ പരാതിക്ക് പിന്നില്‍ ഗൂഢാലോചന സംശയിക്കുന്നു പറഞ്ഞ നിവിന്‍ പൊലീസ് പറഞ്ഞ പ്രതിപ്പട്ടികയിലെ പലരെയും തനിക്കറിയില്ലെന്നും ഈ നിര്‍മാതാവിനെ ദുബായ് മാളില്‍വച്ച് കണ്ടിട്ടുണ്ട്, തീയതി പറയാനാകില്ല അത് സിനിമയുടെ ഫണ്ടിങ് സംബന്ധിച്ചായിരുന്നു, പിന്നെ കണ്ടിട്ടില്ലെന്നും പറഞ്ഞു.

ENGLISH SUMMARY:

Actor Nivin Pauly responds to the sexual harassment case against him. Nivin Pauly said that there is no need to drag this matter and that is why he is ready for the press conference tonight. Saying that this is the first time such an allegation has been made, Nivin asserts that he has not yet met or spoken to the complainant.