ഓണാവധി കഴിഞ്ഞു ബെംഗളൂരുവിലെ ജോലി സ്ഥലത്തേക്കു മടങ്ങിയ യാത്രക്കാരോടു കെഎസ്ആര്‍ടിസിയുടെ കൊടും ക്രൂരത. ബുക്ക് ചെയ്ത് പത്തനംതിട്ടയില്‍ നിന്നുള്ള എ.സി.സെമീ സ്ലീപ്പര്‍ ബസിനു പകരം പൊളിക്കാനായി മാറ്റിയിട്ടതടക്കം നാലുബസുകളില്‍ മാറ്റികയറ്റി പതിനാറു മണിക്കൂറെടുത്താണു യാത്രക്കാരെ ബെംഗളൂരുവിലെത്തിച്ചത്. ഇതോടെ മിക്കവരുടെയും ഒരുദിവസത്തെ ജോലിയും നഷ്ടമായി. പരാതി പറഞ്ഞവരോടു മന്ത്രിക്ക് മെയില്‍ അയച്ചു പരിഹാരമുണ്ടാക്കാനായിരുന്നു ജീവനക്കാരുടെ പരിഹാസം.