unknownbody-ambulance

TOPICS COVERED

ആംബുലൻസിലിരുന്ന് പുഴുവരിച്ച അജ്ഞാതമൃതദേഹം സംസ്കരിച്ചു. ആലുവയിലെ രണ്ടു ശ്മശാനങ്ങളിൽ സംസ്കരിക്കാതെ തിരിച്ചുവിട്ട  മൃതദേഹം ഒടുവിൽ പുല്ലേപ്പടി പൊതുശ്മശാനത്തിലാണ് സംസ്കരിച്ചത്. ഈ മാസം നാലിന് പനങ്ങാട് കായലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

കളമശേരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം, പോസ്റ്റുമോർട്ടം നടത്തിയെങ്കിലും സംസ്കരിക്കാൻ കഴിഞ്ഞിരുന്നില്ല. ആലുവയിൽ രണ്ടു ശ്മശാനങ്ങളിൽ മൃതദ്ദേഹം സംസ്കരിക്കാനെത്തിച്ചെങ്കിലും, ഇവിടെയുള്ളവർ മൃതദേഹം സംസ്കരിക്കാൻ കൂട്ടാക്കിയില്ല. പരിമിതികളാണ് കാരണമായി നിരത്തിയത്. തുടർന്നാണ് പുല്ലേപ്പടിയിൽ എത്തിച്ചത്.പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കാരത്തിന് സമയമായപ്പോൾ അധികാരികൾ കൈമലർത്തി.  സമയം നീണ്ടതോടെ മൃതദേഹം അഴുകി പുഴുവരിക്കുന്ന നിലയിലെത്തി.

മനോരമ ന്യൂസ് വാർത്തയെ തുടർന്നാണ് ഒടുവിൽ അധികൃതർ ഇടപെട്ടതും, മൃതദേഹം സംസ്കരിക്കാനുള്ള നടപടി വന്നതും

ENGLISH SUMMARY:

An unidentified body, kept in an ambulance and initially rejected by two crematoriums in Aluva, was eventually cremated at the public crematorium in Pullepady.