shruthi-home

ഉരുൾപൊട്ടലിലും പിന്നീടുണ്ടായ വാഹനാപകടത്തിലും സർവ്വതും നഷ്ടപ്പെട്ട വയനാട് ചൂരൽമലയിലെ ശ്രുതിയെ സുമനസ്സുകൾ ചേർത്ത് പിടിക്കുകയാണ്. വാഹനാപകടത്തിൽ മരിച്ച പ്രതിശ്രുത വരൻ ജെൻസൺ ആഗ്രഹിച്ചതുപോലെ ഒരു വീട് ശ്രുതിക്കു വേണ്ടി നിർമിച്ചു തുടങ്ങി. തൃശൂർ സ്വദേശികളായ ഇനോക്കും ഡെനീഷും ചേര്‍ന്നാണ് പതിനൊന്നര സെന്റ് സ്ഥലത്ത് 1500 ചതുരശ്ര അടിയില്‍ വീടു നിര്‍മ്മിക്കുന്നത്.

മരിയ ജോസ് ദാസ്-ബീന ദമ്പതികളാണ് വീടിന് സ്ഥലം സംഭവനയായി നല്‍കിയത്. കഴിഞ്ഞ ദിവസം ഭൂമി ശ്രുതിയുടെ പേരില്‍ റജിസ്റ്റര്‍ ചെയ്തു. 120 ദിവസം കൊണ്ടു വീടു പണി പൂർത്തിയാക്കുമെന്നാണ് ഉറപ്പ്. ചേർത്തുനിർത്തലിന് ശ്രുതി നന്ദി പറഞ്ഞു. 

Also Read: ‘കൂടെയുണ്ട് ഞാന്‍, എന്ത് സഹായത്തിനും വിളിക്കാം’; ശ്രുതിയോട് സന്തോഷ് പണ്ഡിറ്റ്

ടി.സിദ്ധിഖ് എംഎല്‍എ വീടിന് തറക്കല്ലിട്ടു. ചടങ്ങിന് സാക്ഷിയാകാന്‍ വാഹനാപകടത്തിൽ പരുക്കേറ്റ് വിശ്രമിക്കുന്ന ശ്രുതിയും എത്തിയിരുന്നു.

ENGLISH SUMMARY:

Sruthy is Getting her own house in Kalpatta, Wayanad