നടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ ലോയേഴ്സ് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്‍റ്  വി.എസ്. ചന്ദ്രശേഖരനെ ചോദ്യം ചെയ്ത് വിട്ടയച്ചു. അഞ്ച് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് പ്രത്യേക അന്വേഷണസംഘത്തിന്‍റെ നടപടി. കേസില്‍ രണ്ടാംപ്രതിയാണ് ചന്ദ്രശേഖരന്‍. സിനിമയുടെ ചര്‍ച്ചയ്ക്കെന്ന പേരില്‍ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി നിര്‍മാതാവിന് ചന്ദ്രശേഖരന്‍ കാഴ്ചവെച്ചുവെന്നാണ് കേസ്.

 

എന്നാല്‍ പരാതിക്കാരിയുടെ മൊഴിയില്‍ ഗുരുതര പൊരുത്തക്കേടുകളുണ്ട് ഒപ്പം ഒന്നാംപ്രതിയായ നിര്‍മാതാവ് ആരാണെന്നും വ്യക്തമാക്കിയിട്ടില്ല. ഇക്കാര്യങ്ങളിലടക്കം വ്യക്തത വരുത്തിയശേഷം അറസ്റ്റടക്കമുള്ള നടപടികളിലേക്ക് കടന്നാല്‍ മതിയെന്നാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. 

 

ENGLISH SUMMARY: