യാത്രക്കാരെയും, സമീപവാസികളെയും ഒരുപോലെ കഷ്ടപ്പെടുത്തി ആലുവ കുട്ടമശ്ശേരിയിലെ റോഡ്. ആലുവ–പെരുമ്പാവൂര്‍ റൂട്ടിലെ റോഡിന്റെ ശോച്യാവസ്ഥയാണ് കാലങ്ങളായി കുട്ടമശ്ശേരിക്കാരെ വലയ്ക്കുന്നത്. പരാതിയും, സമരവും, റോഡപകടങ്ങളും അതുവഴിയുള്ള മരണവും തുടര്‍ച്ചായാണെങ്കിലും പ്രതിവിധി ഒന്നുമില്ല.

കുളമോ, കിടങ്ങോ. തോടോ, തടാകമോ എന്നുമനസിലാകാതെ കിടന്ന റോഡില്‍ പരിഹാരമെന്ന പേരില്‍ കുറെയൊന്തോക്കെയോ ഇട്ടു. എന്തുചെയ്താലും നാട്ടുകാര്‍ക്കത് ഉപദ്രവമായി മാറണം എന്ന നിര്‍ബന്ധമുള്ളതുപോലെയാണ് ഉദ്യോഗസ്ഥരുടെ ചെയ്തികളെന്ന് നാട്ടുകൈരൊന്നടങ്കം പറയുന്നു.