കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് എറണാകുളം വല്ലാര്‍പാടത്ത് ആംബുലന്‍സിലും ബൈക്കിലും ബസിടിച്ച് അപകടമുണ്ടായതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ബ്രേക്ക് നഷ്ടമായെന്ന് ഡ്രൈവര്‍ അലറി വിളിക്കുന്ന ദൃശ്യമാണ് പുറത്തായത്. വന്‍ അപകടം ഒഴിവായത് ഡ്രൈവര്‍ കണ്ടെയ്നര്‍ ലോറിയില്‍ ബസിടിച്ചു നിര്‍ത്തിയതോടെയാണ്. അപകടത്തിൽ ഇരുപതോളം പേർക്ക് പരുക്കേറ്റിരുന്നു.
തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെ നിറയെ യാത്രക്കാരുമായി ഹൈക്കോടതി ഭാഗത്തുനിന്ന് ലൈറ്റ്ഹൗസ് വഴി മാലിപ്പുറം ചാപ്പ കടപ്പുറത്തേക്ക് പുറപ്പെട്ട സ്വകാര്യബസാണ് ഗോശ്രീ രണ്ടാം പാലം ഇറങ്ങുമ്പോഴാണ് ആംബുലൻസുമായി കൂട്ടിയിടിച്ചത്. ബസ് കണ്ടെയ്നര്‍ ലോറിയില്‍ ഇടിച്ചു നിര്‍ത്തുകയായിരുന്നു.