government-order

കുടുംബ പെന്‍ഷന്‍ ലഭിക്കുന്നതിനു വരുമാനപരിധി നിശ്ചയിച്ച സര്‍ക്കാര്‍ തീരുമാനം ഭിന്നശേഷിക്കാര്‍ക്ക് ഇരുട്ടടിയാകുന്നു. ബാങ്ക് നിക്ഷേപം ഉള്‍പ്പെടെ വാര്‍ഷിക വരുമാനം അറുപതിനായിരത്തിനു മുകളിലാണെങ്കില്‍ ഫാമിലി പെന്‍ഷന്‍ നിഷേധിക്കാനാണ് നീക്കം. മാതാപിതാക്കളുടെ കാലശേഷം ഭിന്നശേഷിക്കാരായ മക്കളെ ദുരിതത്തിലാക്കരുതെന്ന് അപേക്ഷിക്കുകയാണ് രക്ഷിതാക്കള്‍ .

 

അഭയ് ബെന്നിയെന്ന 24 കാരന്‍ ഓട്ടിസം ബാധിച്ച വ്യക്തിയാണ്. ഇപ്പോള്‍ മാതാപിതാക്കളുടെ സംരക്ഷണയില്‍ സുരക്ഷിതനായ അഭയിനേപോലുളള കുട്ടികളുടെ ഭാവി പ്രതിസന്ധിയിലാക്കുന്നതാണ് കുടുംബപെന്‍ഷന്‍ സംബന്ധിച്ച പുതിയ സര്‍ക്കാര്‍ ഉത്തരവ്.  സര്‍ക്കാര്‍ ജീവനക്കാരുടെ ആശ്രിതര്‍ക്ക് ലഭിക്കുന്നതാണ് കുടുംബപെന്‍ഷന്‍. മക്കള്‍ക്ക് 25 വയസുവരെ സഹായം ലഭിക്കും. ഭിന്നശേഷിക്കാരായ മക്കള്‍ക്കും അവിവാഹിതരായ പെണ്‍മക്കള്‍ക്കും 25 കഴിഞ്ഞും പെന്‍ഷന് അര്‍ഹതയുണ്ട്. വാര്‍ഷിക വരുമാനം അറുപതിനായിരത്തില്‍ കൂടിയാല്‍ ഫാമിലി പെന്‍ഷന്‍ നിഷേധിക്കാനാണ് നീക്കം നടക്കുന്നത്. അതായത്  സര്‍ക്കാര്‍ ജീവനക്കാരായ മാതാപിതാക്കള്‍ സാധാരണ ജീവിതം ബുദ്ധിമുട്ടായ മക്കള്‍ക്ക് വേണ്ടി മാസം വെറും 5000 രൂപ വരുമാനം ലഭിക്കുന്ന നിക്ഷേപം നടത്തിയാല്‍ പോലും ഫാമിലി പെന്‍ഷന്‍ നിഷേധിക്കപ്പെടും.

ആയിരക്കണക്കിന് രൂപ ചികില്‍സയ്ക്കും മരുന്നിനും ചെലവ് വരുന്ന നോക്കാന്‍ എപ്പോളും കൂടെ ആളു വേണ്ട ഭിന്നശേഷിക്കാരോടാണ് ഈ അനീതി. ഉത്തരവിറങ്ങിയതിനു പിന്നാലെ പല ഭിന്ന ശേഷിക്കാരുടേയും പെന്‍ഷന്‍ നിര്‍ത്തലാക്കാനുളള നീക്കത്തിലാണ് സര്‍ക്കാര്‍. 

ENGLISH SUMMARY:

Government's decision to set income limit for family pension adversely affects the differently abled people