കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്സില്‍ മരിച്ചനിലയില്‍ കണ്ടെത്തി. നവീനെതിരെ ഇന്നലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലാണ് പി.പി ദിവ്യ ആരോപണം ഉന്നയിച്ചത്. ചെങ്ങളായിലെ പെട്രോൾ പമ്പിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ടായിരുന്നു ആരോപണം. ഇനി പോകുന്നിടത്ത് കണ്ണൂരിലേതുപോലെ പ്രവർത്തിക്കരുതെന്നും ദിവ്യ പറഞ്ഞു. ജില്ലാ കലക്ടര്‍ ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തിലായിരുന്നു വിമര്‍ശനം. പള്ളിക്കുന്നിലെ ക്വാട്ടേഴ്സിലാണ് നവീന്‍ ബാബുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കമ്മിഷണര്‍ അജിത് കുമാര്‍ പള്ളിക്കുന്നിലെ ക്വാട്ടേഴ്സിലെത്തി. വിഡിയോ റിപ്പോര്‍ട്ട് കാണാം.
Read Also: ‘കണ്ണിൽ ചോരയില്ലെ നിങ്ങള്‍ക്ക്, ആ പാവത്തിനെ കൊന്നതല്ലെ? പിപി ദിവ്യയോട് സൈബറിടം
സ്വന്തം നാടായ പത്തനംതിട്ടയിലേക്ക് നവീന്‍ ബാബു ട്രാന്‍സ്ഫര്‍ ചോദിച്ചു വാങ്ങുകയായിരുന്നു. പത്തനംതിട്ട മലയാലപ്പുഴ സ്വദേശിയാണ് നവീന്‍ ബാബു. ഇന്നലെ നാട്ടിലെത്തുമെന്നായിരുന്നു അറിയിപ്പ്. ബന്ധുക്കള്‍ ചെങ്ങന്നൂര്‍ റെയില്‍വേ സറ്റേഷനില്‍ കാത്തുനിന്നു. കാണാതായതോടെ ബന്ധുക്കള്‍ വിളിച്ച് അന്വേഷിക്കുകയായിരുന്നു. ഭാര്യ മഞ്ജുഷ കോന്നി തഹസില്‍ദാരാണ്, രണ്ട് പെണ്‍മക്കളാണ് ഇവര്‍ക്കുള്ളത്.
Read Also: കണ്ണൂര്‍ എഡിഎം നവീന്‍ ബാബു മരിച്ചനിലയില്‍
കേസെടുക്കണമെന്ന് സണ്ണി ജോസഫ് എംഎല്‍എ. ആക്ഷേപം ഉണ്ടെങ്കില്‍ പറയേണ്ടത് ബന്ധപ്പെട്ട വേദിയിലെന്ന് സണ്ണി ജോസഫ് എംഎല്‍എ. സ്ഥലം മാറ്റിയിട്ടും പിന്തുടര്‍ന്ന് വേട്ടയാടിയെന്ന് എന്‍ജിഒ അസോ. പ്രസിഡന്റ് ചവറ ജയകുമാര്‍.
Read Also: ‘പാവം മനുഷ്യനാണ്, സത്യസന്ധനാണ്, രണ്ട് പെണ്‍കുട്ടികളുടെ പിതാവാണ്’ ; നൊമ്പരം