കേരള തമിഴ്നാട് അതിർത്തിയിലെ വാൽപ്പാറയിൽ മൂന്ന് വയസ്സുകാരിയെ പുലി ആക്രമിച്ചു കൊലപ്പെടുത്തി. തോട്ടം തൊഴിലാളികളായ ജാർഖണ്ഡ് സ്വദേശികളുടെ മകൾ അപ്സര ഖാത്തുനാണ് മരിച്ചത്. അമ്മയ്ക്കൊപ്പം നടന്നു പോവുകയായിരുന്ന കുഞ്ഞിനെ പുലി ആക്രമിക്കുകയായിരുന്നു. 

ഉച്ചക്ക് ഒരു മണിക്കായിരുന്നു ദാരുണമായ സംഭവം. തേയില നുള്ളാൽ പോവുകയായിരുന്ന അമ്മയ്ക്കൊപ്പം ഉണ്ടായിരുന്ന കുഞ്ഞിനു നേരെ പൊന്തക്കാട്ടിൽ ഒളിച്ചിരുന്ന പുലി ചാടി വീണു. സംഭവമറിഞ്ഞ് എത്തിയ നാട്ടുക്കാർ കുട്ടിയെ തിരഞ്ഞപ്പോഴാണ് സമീപത്തെ കുറ്റിക്കാട്ടിൽ കഴുത്തിൽ മുറിവേറ്റ നിലയിൽ കണ്ടെത്തുന്നത്. 

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പും പൊലീസും സ്ഥലത്തെത്തി. അത്യാസന്ന നിലയിലായിരുന്ന കുത്തിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി വാൽപ്പാറ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. വന്യജീവി ആക്രമണം തുടർച്ചയായി ഉണ്ടാകുന്ന സ്ഥലം കൂടിയാണിത്. 

ENGLISH SUMMARY:

A baby was attacked and killed by leopad