പൊന്നാനി പീഡനക്കേസിലെ ഗൂഢാലോചന സി.പി.എം ജില്ലാ നേതൃത്വമറിഞ്ഞാണെന്ന് യു.ഡി.എഫ്. കേസെടുത്ത് വിശദ അന്വേഷണം നടത്തണമെന്ന് ജില്ലാ ചെയര്‍മാര്‍ പി.ടി.അജയ്മോഹന്‍ ആവശ്യപ്പെട്ടു. തനിക്കെതിരായ സി.പി.എം നേതാക്കളുടെ വെളിപ്പെടുത്തല്‍ പി.ശശിയുടെ സമ്മര്‍ദത്തിന് വഴങ്ങിയെന്ന് പി.വി.അന്‍വര്‍. സി.പി.എം നേതാക്കള്‍ മനോരമ ന്യൂസിലൂടെ നടത്തിയ വെളിപ്പെടുത്തലാണ് ചര്‍ച്ചയാവുന്നത്.
ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ രക്ഷിച്ചെടുക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസും പി. ശശിയും നടത്തിയ സമ്മർദ്ദത്തിൻ്റെ ഭാഗമാണ് പൊന്നാനിയിലെ സിപിഎം നേതാക്കളുടെ മനോരമ ന്യൂസിലൂടെയുള്ള വെളിപ്പെടുത്തലെന്ന് പി വി അൻവർ എംഎൽഎ പറഞ്ഞു.
സത്യമാണ് ബോധ്യമുള്ളതുകൊണ്ടാണ് ഇടപെട്ടതെന്നും വളരെ സൂക്ഷമതയോടെയാണ് പരാതി കൈകാര്യം ചെയ്തതെന്നും പി വി അൻവർ പറഞ്ഞു. ഗൂഢാലോചന കേസിൽ പ്രതിയാകുമെന്ന് വന്നതോടെയാണ് സിപിഎം നേതാക്കൾ വെളിപ്പെടുത്തൽ നടത്തിയതെന്നും നേതാക്കൾക്ക് എതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നും യുഡിഎഫ് ജില്ല ചെയർമാൻ പിടി അജയ്മോഹൻ മലപ്പുറത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സിപിഎം ജില്ല നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു.