ആര്‍എസ്‌എസ് നേതാവിനെ കാണാൻ ആർക്കാണ് ദാഹമെന്ന് ചോദ്യവുമായി സിപിഐ നേതാവ് സി. ദിവാകരന്‍. എഡിജിപി: അജിത്കുമാറിനാണോ സര്‍ക്കാരിനാണോ ദാഹമെന്നറിയില്ലെന്ന് സി. ദിവാകരന്‍ തുറന്നടിച്ചു. എഡിജിപി - ആര്‍എസ്‌എസ് മേധാവിയെ കണ്ടത് ശുദ്ധ അസംബന്ധമാണ്.
നയത്തിന് അനുസൃതമായി ഉദ്യോഗസ്ഥരെ പ്രവർത്തിപ്പിക്കേണ്ടത് സർക്കാരിന്റെ ബാധ്യതയും നട്ടെല്ലുമെന്ന് സി ദിവാകരന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. എഡിജിപി എന്ന് പറയാമെങ്കിലും ഡിജിപി ആയി പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ സ്വാതന്ത്ര്യം നല്‍കി. സർക്കാർ എവിടെയൊക്കെ ദുർബലം ആകുന്നോ ഉദ്യോഗസ്ഥർ അവരുടെ താൽപര്യങ്ങൾ സംരക്ഷിക്കും. സർക്കാരിന്റെ തുക ചെലവാക്കിയാണ് എഡിജിപിയുടെ സ്ഥാനം നിലനിർത്തുന്നതെന്നും ദിവാകരന്‍ പറഞ്ഞു.