ലോകസഭ തിരഞ്ഞെടുപ്പിലെ തൃശൂരിലെ തോല്‍വിയില്‍ വീണ്ടും പരസ്യ വിമര്‍ശനവുമായി കെ.മുരളീധരന്‍. നട്ടും ബോള്‍ട്ടുമില്ലാത്ത വണ്ടിയില്‍ തന്നോട് കയറാന്‍ പറഞ്ഞെന്നും ജീവനും കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നെന്നും പരിഹാസം .അതിന് മുന്നില്‍ നിന്നത് ഡിസിസി അധ്യക്ഷന്‍ കെ.പ്രവീണ്‍കുമാര്‍ അടക്കമുള്ളവരാണെന്ന് പ്രവീണിനെ വേദിയിലിരിത്തി കൊണ്ട് മുരളീധരന്‍ തുറന്നടിച്ചു. തൃശൂരില്‍ വോട്ടുകള്‍ ബി.ജെ.പിക്ക് പോയത് വിദ്വാന്‍മാര്‍ ഇപ്പോഴും അറിഞ്ഞിട്ടില്ലെന്നും തദ്ദേശ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന്റെ ലാസ്റ്റ് ബസ് ആണെന്നും കെ.മുരളീധരന്‍ പറഞ്ഞു.

ENGLISH SUMMARY:

K. Muralidharan once again publicly criticized the defeat in Thrissur in the Lok Sabha elections.