കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് കെപിസിസി സോഷ്യല്‍ മീഡിയ സെല്‍ കണ്‍വീനര്‍ പി. സരിന്‍. ഷാഫി പറമ്പിലിനെ വടകരയില്‍ മല്‍സരിപ്പിച്ചത് പാലക്കാട് ബിജെപിയെ സഹായിക്കാനായിരുന്നുവെന്ന് സരിന്‍. കോണ്‍ഗ്രസിലെ ജീര്‍ണതകള്‍ കുഴിച്ച് മൂടാനാണ് ചിലര്‍ക്ക് താല്‍പര്യമെന്നും പരാതി പറയാന്‍ ഫോറങ്ങളില്ലെന്നും സരിന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. തോന്നുംപോലെ കാര്യങ്ങള്‍ നടക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും സരിന്‍ ആരോപിക്കുന്നു. വി.ഡി. സതീശനെതിരെ കടുത്ത ആരോപണങ്ങളാണ് സരിന്‍ ഉന്നയിക്കുന്നത്. സതീശന്‍ പാര്‍ട്ടിയെ ഹൈജാക്ക് ചെയ്തു. പരസ്പര ബഹുമാനമില്ലെന്നും കീഴാള സംസ്കാരത്തിലേക്ക് പാര്‍ട്ടിയെ കൊണ്ടുപോയെന്നും ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പാര്‍ട്ടിയെ കൊണ്ടുപോയ രീതി മാറിയെന്നും സരിന്‍ പറയുന്നു. 

'ഐ ആം ദി പാര്‍ട്ടി' എന്ന നിലാപാടാണ് സതീശനുള്ളത്. സഹപ്രവര്‍ത്തകരോട് രാജാവിനെ പോലെയാണ് പെരുമാറുന്നത്. പ്രതിപക്ഷ നേതൃപദവിയിലേക്ക് സതീശന്‍ എത്തിയത് അട്ടിമറിയിലൂടെയാണെന്നും സരിന്‍ ആരോപിച്ചു. ആദ്യമായി ബഹുമാനത്തോടെ തന്നോട് സംസാരിച്ചത് ഇന്നലെയാണെന്നും സരിന്‍ തുറന്നടിച്ചു. പാര്‍ട്ടിയെ തകര്‍ക്കുകയാണ് സതീശനെന്നും സരിന്‍ പറയുന്നു. 

ENGLISH SUMMARY:

P Sarin against Congress and VD Satheesan. He alleges that Satheesan has Hijacked Congress party