സിപിഎം ആവശ്യപെട്ടാൽ പാർട്ടി അംഗത്വം സന്തോഷത്തോടെ സ്വീകരിക്കുമെന്നും സഖാവേ എന്ന വിളി ഏറെ സന്തോഷമുള്ളതാണെന്നും ഡോ. പി സരിൻ. സഖാവ് എന്ന പേരില്‍ അറിയപ്പെടുന്നതില്‍ സന്തോഷമുണ്ടെന്നും ആ വിളി കേള്‍ക്കുമ്പോള്‍ താന്‍ സന്തോഷവാനാണെന്നും സരിന്‍ പറഞ്ഞു. പാർട്ടി മാറ്റത്തിന് പിന്നാലെ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ. കൃഷ്ണദാസിനെ ആദ്യമായി ഫോണിൽ വിളിച്ച് സഖാവ് സരിനെന്ന് പരിചയപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു.
‘എൻ.എൻ. കൃഷ്ണദാസിനെ വിളിച്ച് താന്‍ പറഞ്ഞത് കൃഷ്ണദാസേട്ടാ സഖാവ് സരിനാണ് വിളിക്കുന്നത് എന്നാണ്, പിന്നെ കേട്ടത് അഞ്ച് മിനുറ്റോളം ചിരിയാണ് ’- സരിൻ പറയുന്നു.
മൂന്നാം വട്ടവും പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള ഇടതുമുന്നണിക്ക് കേരളത്തിൽ അധികാരത്തില്‍ വരുമെന്നും അതിന്‍റെ തുടക്കമാവും പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പിലെ വിജയമെന്നും സരിന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. പിണറായി വിജയനെ താൻ വിമർശിച്ചത് ശരിയാണോയെന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണ്. താൻ കോൺഗ്രസ് വിട്ടതിന്‍റെ പേരിൽ ഭാര്യയെ പഴി പറയുന്നത് ദൗർഭാഗ്യകരമാണെന്നും സരിൻ വ്യക്തമാക്കി.