കാഴ്ചപരിമിതിയുള്ള അമ്മയുടെ അടുക്കളപാട്ട് മക്കൾ മൊബൈൽ ഫോണിൽ പകർത്തി പോസ്റ്റ് ചെയ്തതോടെ അമ്മ സ്റ്റാറായി. അടുക്കള പാത്രങ്ങൾ സംഗീത ഉപകരണങ്ങളാക്കിയാണ് അമ്മയുടെ കച്ചേരി. തൃശൂർ വിലങ്ങന്നൂർ സ്വദേശിയായ സുനിത ടൈറ്റസാണ് താരമായ അമ്മ.
സുനിതയുടെ കാഴ്ച പതിനാറാം വയസിൽ നഷ്ടപ്പെട്ടതാണ്. ഇരുട്ടു നിറഞ്ഞ ജീവിതത്തിൽ പാട്ട് എന്നും കൂട്ടിനുണ്ടായിരുന്നു. മക്കൾ സ്കൂളിലും ഭർത്താവ് കൂലിപ്പണിയ്ക്കു പോയാൽ പിന്നെ സുനിതയുടേത് പാട്ടിന്റെ ലോകമാണ്. പാട്ടിന് അകമ്പടി വേണ്ട സംഗീതോപകരണങ്ങൾ അടുക്കളയിൽ നിന്ന് തന്നെ കണ്ടെത്തി.
ഉള്ള കാഴ്ച കൊണ്ട് വീട്ടിലെ പണികൾ ചെയ്യാൻ സുനിതയ്ക്കു ബുദ്ധിമുട്ടില്ല. അമ്മയുടെ പാട്ടിനോടുള്ള ഇഷ്ടം പൊതുജനമധ്യത്തിൽ എത്തിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് മക്കൾ. വേറിട്ട അടുക്കള കച്ചേരി ഇതിനോടം ജനം ഏറ്റെടുത്തു കഴിഞ്ഞു.