ഗംഗാവാലി നദിയുടെ അടിത്തട്ടിൽ കണ്ടെത്തിയ ട്രക്ക് അർജുന്‍റെത് തന്നെയെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ വാഹന ഉടമക്കും, രഞ്ജിത്ത് ഇസ്രയേല്‍ അടക്കമുള്ളവര്‍ക്ക് വ്യാപക വിമര്‍നം. കര്‍ണാടക സര്‍ക്കാര്‍ പുഴയില്‍ അര്‍ജുനെ തപ്പാം എന്ന് പറഞ്ഞപ്പോള്‍ ഇവരുടെ വാക്ക് കേട്ട് മാധ്യമങ്ങളും കേരള സര്‍ക്കാരും റോഡിലെ മണ്ണിന് പിന്നാലെ പോയെന്നും അതുകൊണ്ടാണ് ഒന്‍പത് ദിവസത്തിന് ശേഷം അര്‍ജുന്‍റെ ട്രക്ക് കണ്ടെത്തിയതെന്നും വിര്‍ശനം ഉയരുന്നു.
‘ട്രക്ക് നേരത്തെ കണ്ടെത്തേണ്ടത് ആയിരുന്നു.വാഹന ഉടമ,രഞ്ജിത്ത് തുടങ്ങിയവരുൾപ്പെടെയുള്ള 'ചില വിദഗ്ധരായ' കേരളത്തിൽനിന്നുള്ള കുറേപേർ പുഴയിലെ തിരച്ചിൽ പലകാരണം പറഞ്ഞ് തടസ്സപ്പെടുത്തിയത് കൊണ്ടാണ് ഇത് ഇത്രയും താമസിച്ചു പോയതെന്ന് പറയാതിരിക്കാൻ കഴിയില്ല ’ ഇങ്ങനെ പോകുന്നു സൈബറിടത്തെ വിമര്‍ശനങ്ങള്‍.
അതേസമയം ഷിരൂരില്‍ രക്ഷാദൗത്യത്തിന് വെല്ലുവിളിയായി കനത്ത മഴയും കാറ്റും.