അർജുന്‍റെ കുടുംബാംഗങ്ങളുമായി സംസാരിച്ചുവെന്നും കുടുംബത്തിന് നേരെ നടക്കുന്ന സൈബർ ആക്രമണം അപലപനീയമാണെന്നും മന്ത്രി മുഹമ്മദ് റിയാസ്. കുടുംബം നൽകിയ പരാതിയിൽ ശക്തമായ നിയമ നടപടി തന്നെ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി അർജുന്‍റെ കുടുംബാംഗങ്ങളെ കണ്ട കാര്യം വ്യക്തമാക്കിയത്.
അതേ സമയം ഗംഗാവലിപ്പുഴയില്‍ ഒടുവിലത്തെ ഡ്രോണ്‍ പരിശോധനയിലും മനുഷ്യസാന്നിധ്യം കണ്ടെത്താനായില്ല. അര്‍ജുനായി രാത്രിയില്‍ വീണ്ടും പരിശോധന നടത്തുമെന്ന് സൂചന. ഗംഗാവലിപ്പുഴയില്‍ അര്‍ജുനായുള്ള തിരച്ചില്‍ നിലവില്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ബോട്ടുകള്‍ കരയിലേക്ക് കയറ്റി. നാവികസേനാ മുങ്ങല്‍ വിദഗ്ധര്‍ക്ക് ഡൈവ് ചെയ്യാനാകാത്ത അവസ്ഥയാണ്. മഴ അകന്നെങ്കിലും ഗംഗാവലിപ്പുഴയില്‍ അതിശക്തമായ അടിയൊഴുക്കാണുള്ളത്.