ലൈംഗികാതിക്രമം കാട്ടിയെന്ന നടിയുടെ പരാതിയിൽ നടൻ ജയസൂര്യക്കെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെ ജയസൂര്യയുടെ പഴയ അഭിമുഖങ്ങള്‍ കുത്തിപൊക്കി സൈബറിടം. ഷൂട്ടിങ്ങിനിടയില്‍ ടൊയ്ലറ്റില്‍ പോയി വരുന്നതിന് ഇടയില്‍ നടിയെ ജയസൂര്യ കയറി പിടിച്ചെന്നായിരുന്നു ആദ്യ പരാതി. ഇതിന് പിന്നാലെയാണ് കൊച്ചിയില്‍ നല്ല വാഷ് റൂം ഉണ്ടോ? സ്ത്രികള്‍ക്ക് ബാത്ത്റൂമില്‍ പോവാന്‍ സൗകര്യമുണ്ടോ? നല്ല റോഡുണ്ടോ എന്ന തരത്തില്‍ ജയസൂര്യ ചോദ്യം ഉന്നയിക്കുന്ന പഴയ അഭിമുഖം കുത്തിപൊക്കിയിരിക്കുന്നത്. ദുബായിലെ പോലെ നിയമം ഇവിടെ വരണമെന്നും സ്ത്രികള്‍ക്ക് സുരക്ഷ ഒരുക്കണമെന്നും ആ അഭിമുഖത്തില്‍ ജയസൂര്യ പറയുന്നു.
അതേ സമയം തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് ജയസൂര്യക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. ഐപിസി 354, 354A, 509 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. സെക്രട്ടേറിയറ്റിലെ ശുചിമുറിയിൽ വച്ച് ലൈംഗികമായി ആക്രമിച്ചെന്നാണ് എഫ്ഐആർ ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾക്കൊപ്പമാണു ജാമ്യമില്ലാ വകുപ്പും ചുമത്തിയിരിക്കുന്നത്.